ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്, കാശൊക്കെ ചോദിച്ച് വാങ്ങാൻ മടിയായിരുന്നു ; ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓർമ പങ്കിട്ട് ജഗദീഷ്

മലയാള സിനിമ കണ്ട അതുല്യ നടന്മാരിൽ ഒരാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. സ്‌ക്രീനിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ജീവിക്കുകയായിരുന്നു എന്നുതന്നെ പറയാം. ഇപ്പോഴിതാ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓഫ് സ്‌ക്രീൻ ജീവിതത്തെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.

‘പ്രൊഫഷണൽ നാടക വേദികളിൽ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. സിനിമയിൽ വന്ന ആദ്യ നാളുകളിൽ കാശൊക്കെ ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിലതിലൊന്നും കിട്ടിയതുമില്ല’ എന്നും ജഗദീഷ് പറയുന്നു.

പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെപിഎസി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് നാട്ടിലേക്ക് പോയത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നുവെന്നും ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ച് ജഗദീഷ് പറയുന്നു.

അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടകവേദി എന്നിവയിലൂടെയാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു നിശ്ചിത തുക മാത്രമേ കിട്ടുകയുള്ളൂ. ദാരിദ്ര്യം ഇല്ല എന്ന് പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായ പൈസയൊന്നും അയച്ചു കൊടുക്കാൻ പറ്റില്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി