പ്രണയക്കുന്നതിനിടെ ഞാന്‍ നടിയാണെന്ന് ജഗത്തിനോട് പറഞ്ഞിരുന്നില്ല, ഗര്‍ഭിണിയായ ശേഷം വിവാഹിതയായി: അമല പോള്‍

പ്രണയത്തിലായിരുന്ന സമയത്ത് താന്‍ സിനിമാ നടിയാണെന്ന് ഭര്‍ത്താവ് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല പോള്‍. പരിചയപെട്ട സമയത്ത് ജഗത്തിന് പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് നല്‍കിയത്. ഗര്‍ഭിണിയായ ശേഷം വിവാഹിതയായി. അതിന് ശേഷമാണ് ജഗത്ത് തന്റെ സിനിമകള്‍ കാണാന്‍ തുടങ്ങിയത് എന്നാണ് അമല ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിച്ച ശേഷം പറഞ്ഞത്.

”ഗോവയില്‍ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കിലും ജഗത്ത് തെന്നിന്ത്യന്‍ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോള്‍ നടിയാണെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നില്ല.”

”ഒരു പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് ആള്‍ക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗര്‍ഭിണിയായി. വൈകാതെ വിവാഹം ചെയ്തു. ഞാന്‍ ഗര്‍ഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്ത് എന്റെ സിനിമകള്‍ ഓരോന്നായി കാണാന്‍ തുടങ്ങുന്നത്. അവാര്‍ഡ് ഷോകള്‍ ഒത്തിരി കാണും. എനിക്ക് അവാര്‍ഡ് ലഭിക്കുന്നതും റെഡ് കാര്‍പറ്റിലും സ്റ്റേജിലും ഞാന്‍ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അദ്ഭുതമായി.”

” ഒരു ദിവസം എട്ട് മാസം ഗര്‍ഭിണായിയിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ചു, ഈ റെഡ് കാര്‍പറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന്. സത്യത്തില്‍ ഒരു ക്ലൂ പോലും ആ സമയത്ത് എനിക്ക് ഇല്ലായിരുന്നു. അന്ന് ‘ലെവല്‍ ക്രോസ്’ സിനിമയും റിലീസ് ആയിട്ടില്ല. പെട്ടന്ന് ഞാന്‍ അവനോട് പറഞ്ഞു, ‘ഉടന്‍ തന്നെ ഉണ്ടാകും’ എന്ന്. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു.”

”ഇക്കാര്യത്തില്‍ ദൈവത്തോട് നന്ദി പറയുന്നു. ലെവല്‍ ക്രോസിന്റെ സംവിധായകന്‍ അര്‍ഫാസിനോടും നന്ദി. ഇപ്പോഴും അര്‍ഫാസ് ഈ സിനിമയുടെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിനിമയുടെ ചിത്രീകരണം തന്നെ” എന്നാണ് അമല പോള്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ