എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്.. പണ്ട് കാലത്ത് അത് പൂജകളോടെ ചെയ്യുന്ന ചടങ്ങ് ആയിരുന്നു: അമല പോള്‍

തന്റെ പ്ലാസന്റ (മറുപിള്ള) സംസ്‌കരിച്ചതിനെ കുറിച്ച് പറഞ്ഞ് നടി അമല പോള്‍. പണ്ട് കാലത്തൊക്കെ നടത്തി വരുന്ന ചടങ്ങാണ് തങ്ങള്‍ ഇപ്പോള്‍ നടത്തിയത് എന്നാണ് അമല പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് ജഗത് ഈ ചടങ്ങ് കഴിഞ്ഞ ശേഷമാണ് തന്നെ അറിയിച്ചത് എന്നും അമല വ്യക്തമാക്കി. ജെഎഫ്ഡബ്ല്യു ബിംഗിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ സംസാരിച്ചത്.

ജഗത്താണ് എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കില്‍ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും. കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ പൂജകളോടെ സംസ്‌കരിക്കുന്നത് പണ്ട് കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂര്‍വമായാണ് ഇത് നടത്തുന്നത്.

കുഞ്ഞിനോടൊപ്പമാണ് പ്ലാസന്റയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീയുടെ അതുവരെയുള്ള മുഴുവന്‍ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് സങ്കല്‍പം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അര്‍ഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്.

എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട് ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈന്‍ പോലെ ‘ക്യാന്‍ ഐ ബറി യുവര്‍ പ്ലാസന്റ’ എന്ന് ചോദിക്കുമായിരുന്നു എന്നാണ് അമല പോള്‍ പറയുന്നത്.

അതേസമയം, 2023 നവംബറിലാണ് അമലയും ജഗത്തും വിവാഹിതരായത്. ഗര്‍ഭിണിയായ ശേഷമായിരുന്നു അമല വിവാഹിതയായത്. പ്രണയത്തിലായിരുന്ന കാലത്ത് താന്‍ സിനിമാ നടിയാണെന്ന് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷമാണ് ജഗത് അമലയുടെ സിനിമകള്‍ കാണാന്‍ തുടങ്ങിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക