പത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് സിനിമയിൽ മാത്രമാണ് ജോഷി എന്നെ ഇങ്ങോട്ട് വിളിച്ചത്: ഷമ്മി തിലകന്‍

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നടനാണ് ഷമ്മി തിലകൻ. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പനിൽ ഷമ്മി തിലകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഷിയുടെ സിനിമകളിൽ തന്നെ വിളിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഷമ്മി തിലകൻ.

ജോഷി സാറിന്റെ പത്തിലധികം പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആകെ രണ്ട് സിനിമകളിലേക്ക് മാത്രമേ അദ്ദേഹം തന്നെ നേരിട്ട് ഇങ്ങോട്ട് വിളിച്ചിട്ടുള്ളൂ എന്നാണ് ഷമ്മി തിലകൻ പറയുന്നത്.  പ്രജയും പാപ്പനിലും അഭിനയിക്കാനാണ് ജോഷി സാർ തന്നെ ഇങ്ങോട്ട്  വിളിച്ചത്.  ആദ്യം ധ്രുവത്തിലായിരുന്നു അഭിനയിച്ചത്. അതിന് മുമ്പ് കൗരവറിൽ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷെ അഭിനയിച്ചിട്ടില്ലായിരുന്നു.

ധ്രുവം മുതലിങ്ങോട്ട് എല്ലാത്തിലും അദ്ദേഹം അസിസ്റ്റൻസിനെ കൊണ്ട് അല്ലെങ്കിൽ മാനേജരെ കൊണ്ടോ തന്നെ വിളിപ്പിക്കുകയാണ് ചെയ്യുക. അവനോട് തന്നെ ഒന്ന് വിളിക്കാൻ പറ, എന്നാണ് അവരോട് പറയുക. അങ്ങനെ  താൻ പുള്ളിയെ അദ്ദേഹത്തെ വിളിക്കും. അന്ന് ലാൻഡ് ഫോണിലാണ് വിളിക്കുക. ചേച്ചിയായിരിക്കും ഫോൺ എടുക്കുക, എന്നിട്ട് സാറിന് കൊടുക്കും. ‘എടാ അതേ, ഒരു വേഷമുണ്ട് നീ ഇങ്ങ് പോര്’ എന്ന് തന്നോട് പറയും.

‘എന്ന് പെട്ടിയെടുക്കണം ചേട്ടാ, എത്ര ദിവസമുണ്ട്’ എന്ന് താൻ ചോദിക്കും.  ‘ആ നീ ഒരാഴ്ച പിടിച്ചോ’ എന്ന് പറയും. പിറ്റേന്ന് തന്നെ വണ്ടി കേറും, അവിടെ ചെല്ലും. അങ്ങനെയാണ് ഈ സിനിമകളൊക്കെ നടക്കുന്നത്. ലേലത്തിലേക്കൊക്കെ തലേ ദിവസമാണ്  തന്നെ വിളിക്കുന്നത്. ഒരു മുൻവിധിയോടെയുമായിരിക്കില്ല ജോഷിയേട്ടന്റെ ഒരു പടങ്ങളും  താൻ ചെയ്തിട്ടുള്ളത്, ഈ പാപ്പനൊഴിച്ച്. ജോഷി സാർ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിച്ച് താൻ ചെയ്ത രണ്ട് പടങ്ങൾ പ്രജയും പാപ്പനുമാണ്.

പ്രജയിൽ തന്നെ ഇങ്ങോട്ട് വിളിച്ച്, നീ അഭിനയിക്കണം, എന്ന് പറയുകയായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ പാപ്പനാണ്. ജോഷിയേട്ടൻ ഇങ്ങനെ പറയുമ്പോഴേക്ക് എനിക്ക് ഭയങ്കര ത്രില്ലാണ്. സിനിമ തുടങ്ങി കഴിഞ്ഞാൽ പുള്ളിയുടെ മനസിൽ, ഈ വേഷം ഇങ്ങനെ വേണം എന്ന ഒരാവശ്യമുണ്ടാകും. ഓരോ കഥാപാത്രത്തിന്റെയും ആകെത്തുക സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ പുള്ളി മനസിൽ കാൽകുലേറ്റ് ചെയ്തിരിക്കും.

എങ്ങനെ ആ സാധനം ഷൂട്ട് ചെയ്‌തെടുക്കണം എന്ന ചിന്തയോടെ  സൈക്കോ ലൈനിലായിരിക്കും അദ്ദേഹം. ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് തന്നെ അന്ന് സിനിമയിലേക്ക് വിളിച്ചതൊക്കെയെന്നും അദ്ദേഹം പറഞ്ഞു ഷമ്മി തിലകൻ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍