പത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് സിനിമയിൽ മാത്രമാണ് ജോഷി എന്നെ ഇങ്ങോട്ട് വിളിച്ചത്: ഷമ്മി തിലകന്‍

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നടനാണ് ഷമ്മി തിലകൻ. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പനിൽ ഷമ്മി തിലകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഷിയുടെ സിനിമകളിൽ തന്നെ വിളിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഷമ്മി തിലകൻ.

ജോഷി സാറിന്റെ പത്തിലധികം പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആകെ രണ്ട് സിനിമകളിലേക്ക് മാത്രമേ അദ്ദേഹം തന്നെ നേരിട്ട് ഇങ്ങോട്ട് വിളിച്ചിട്ടുള്ളൂ എന്നാണ് ഷമ്മി തിലകൻ പറയുന്നത്.  പ്രജയും പാപ്പനിലും അഭിനയിക്കാനാണ് ജോഷി സാർ തന്നെ ഇങ്ങോട്ട്  വിളിച്ചത്.  ആദ്യം ധ്രുവത്തിലായിരുന്നു അഭിനയിച്ചത്. അതിന് മുമ്പ് കൗരവറിൽ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷെ അഭിനയിച്ചിട്ടില്ലായിരുന്നു.

ധ്രുവം മുതലിങ്ങോട്ട് എല്ലാത്തിലും അദ്ദേഹം അസിസ്റ്റൻസിനെ കൊണ്ട് അല്ലെങ്കിൽ മാനേജരെ കൊണ്ടോ തന്നെ വിളിപ്പിക്കുകയാണ് ചെയ്യുക. അവനോട് തന്നെ ഒന്ന് വിളിക്കാൻ പറ, എന്നാണ് അവരോട് പറയുക. അങ്ങനെ  താൻ പുള്ളിയെ അദ്ദേഹത്തെ വിളിക്കും. അന്ന് ലാൻഡ് ഫോണിലാണ് വിളിക്കുക. ചേച്ചിയായിരിക്കും ഫോൺ എടുക്കുക, എന്നിട്ട് സാറിന് കൊടുക്കും. ‘എടാ അതേ, ഒരു വേഷമുണ്ട് നീ ഇങ്ങ് പോര്’ എന്ന് തന്നോട് പറയും.

‘എന്ന് പെട്ടിയെടുക്കണം ചേട്ടാ, എത്ര ദിവസമുണ്ട്’ എന്ന് താൻ ചോദിക്കും.  ‘ആ നീ ഒരാഴ്ച പിടിച്ചോ’ എന്ന് പറയും. പിറ്റേന്ന് തന്നെ വണ്ടി കേറും, അവിടെ ചെല്ലും. അങ്ങനെയാണ് ഈ സിനിമകളൊക്കെ നടക്കുന്നത്. ലേലത്തിലേക്കൊക്കെ തലേ ദിവസമാണ്  തന്നെ വിളിക്കുന്നത്. ഒരു മുൻവിധിയോടെയുമായിരിക്കില്ല ജോഷിയേട്ടന്റെ ഒരു പടങ്ങളും  താൻ ചെയ്തിട്ടുള്ളത്, ഈ പാപ്പനൊഴിച്ച്. ജോഷി സാർ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിച്ച് താൻ ചെയ്ത രണ്ട് പടങ്ങൾ പ്രജയും പാപ്പനുമാണ്.

പ്രജയിൽ തന്നെ ഇങ്ങോട്ട് വിളിച്ച്, നീ അഭിനയിക്കണം, എന്ന് പറയുകയായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ പാപ്പനാണ്. ജോഷിയേട്ടൻ ഇങ്ങനെ പറയുമ്പോഴേക്ക് എനിക്ക് ഭയങ്കര ത്രില്ലാണ്. സിനിമ തുടങ്ങി കഴിഞ്ഞാൽ പുള്ളിയുടെ മനസിൽ, ഈ വേഷം ഇങ്ങനെ വേണം എന്ന ഒരാവശ്യമുണ്ടാകും. ഓരോ കഥാപാത്രത്തിന്റെയും ആകെത്തുക സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ പുള്ളി മനസിൽ കാൽകുലേറ്റ് ചെയ്തിരിക്കും.

എങ്ങനെ ആ സാധനം ഷൂട്ട് ചെയ്‌തെടുക്കണം എന്ന ചിന്തയോടെ  സൈക്കോ ലൈനിലായിരിക്കും അദ്ദേഹം. ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് തന്നെ അന്ന് സിനിമയിലേക്ക് വിളിച്ചതൊക്കെയെന്നും അദ്ദേഹം പറഞ്ഞു ഷമ്മി തിലകൻ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ