ഇന്ന് ഞാന്‍ ഇതുപോലെ നില്‍ക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും പ്രിയപ്പെട്ടവള്‍ക്ക്'; വിവാഹ വാര്‍ഷിക ആശംസകളുമായി പൃഥ്വിരാജ്

ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് പൃഥ്വിരാജും സുപ്രിയ മേനോനും ഒന്നായത്. മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന ചുമതലയിലേക്ക് സുപ്രിയ എത്തുന്നതും വിവാഹത്തിന് ശേഷമാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ജീവിത യാത്ര തുടങ്ങിയിതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. പൃഥ്വിരാജ് സുപ്രിയയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സ്ഥിരതയില്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് ഏവരും മതിക്കുന്ന തരത്തില്‍ ഇതുപോലെ ആയതിന്റെ ഒരേയൊരു കാരണം ഈ പെണ്‍കുട്ടി ആയിരിക്കും! വിവാഹ വാര്‍ഷികാശംസകള്‍, എന്റെ ഉറ്റസുഹൃത്ത്, സഹയാത്രിക, വിശ്വസ്ഥ, എന്റെ മകളുടെ അമ്മ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍! എന്നേയ്ക്കും ഒരുമിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനും, കണ്ടെത്താനും ഒപ്പം, എന്നാണ് പൃഥ്വി കുറിച്ചത്.

പന്ത്രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ ‘പി’. ജീവിതയാത്രയിലെ എന്റെ സന്തതസഹചാരി.. ആ ആക്‌സിലേറ്ററില്‍ കാല്‍ വെയ്ക്കുക, പക്ഷേ ചിലപ്പോഴെല്ലാം ബ്രേക്കിട്ട് ഇറങ്ങിയ ശേഷം റോസാപ്പൂക്കളുടെ മണം ആസ്വദിക്കൂ ! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നും സുപ്രിയ കുറിച്ചു.

2011-ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്.

Latest Stories

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല