ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം, പാഡ് വെച്ചിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു, പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയില്ല: അലൻസിയർ

സ്വാസിക, അലൻസിയർ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’.

ഇന്റിമേറ്റ് രംഗങ്ങൾ കൊണ്ട് ചിത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അത്തരം രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അലൻസിയർ.

“എനിക്ക് വളരെ ബഹുമാനം തോന്നിയ നടിയാണ്. ഞാന്‍ ആദ്യമായാണ് സ്വാസികയുടെ കൂടെ അഭിനയിക്കുന്നത്. അതിന് മുമ്പ് അവര്‍ അഭിനയിച്ച സിനിമകളും സീരിയലുകളും കണ്ടിട്ടില്ല. പക്ഷെ അവര്‍ കാണിച്ചൊരു തന്റേടമുണ്ട്. പ്രൊഫഷണലിസമുണ്ട്. എന്റെ തൊഴിലില്‍ ഞാന്‍ കാണിച്ചിരിക്കേണ്ട സത്യസന്ധത, ഞാന്‍ കാണിക്കേണ്ട സമര്‍പ്പണം എന്താണെന്ന് അവര്‍ എനിക്ക് കാണിച്ചു തരികയായിരുന്നു.

ഞങ്ങള്‍ ആദ്യം എടുത്തത് വളരെ ഇന്റിമേറ്റ് ആയൊരു രംഗമായിരുന്നു. ബാല്‍ക്കണിയില്‍ വച്ചുള്ളത്. ഞാന്‍ ആ സീന്‍ വയിച്ച ശേഷം ഇത് തന്നെ ആദ്യം എടുക്കണമോ എന്ന് സിദ്ധാര്‍ത്ഥിനോട് ചോദിച്ചു. അപ്പോഴാണ് സ്വാസികയുടെ എന്‍ട്രി. എന്താ ചര്‍ച്ചയെന്ന് ചോദിച്ചു. തിരക്കഥ വായിച്ചു നോക്കാന്‍ ഞാന്‍ പറഞ്ഞു. വായിച്ച ശേഷം, ഇതിലെന്താ കുഴപ്പം? നമുക്ക് തുടങ്ങാം ചേട്ടാ എന്നായിരുന്നു സ്വാസിക പറഞ്ഞത്. അവള്‍ തന്നൊരു ആത്മവിശ്വാസമുണ്ട്. വാസ്തവത്തില്‍ ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ആ രംഗം ഷൂട്ട് ചെയ്തത്.

അവള്‍ എന്നോട് പറഞ്ഞു, തല്ലിക്കോ ചേട്ടാ, ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം. ഞാന്‍ പാഡ് വച്ചിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അത്രയേയുള്ളൂ. ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്. നിങ്ങളെ അത് രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയിട്ടില്ല.

എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചതുരമാണ്. കണ്ടു കഴിഞ്ഞ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. എന്റെ മക്കളും ഉണ്ടായിരുന്നു. എന്റെ മകന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചൊരു വെബ് സീരീസില്‍ ഞാനും കൂടെ അഭിനയിക്കുന്ന നടിയുമായുള്ള ബെഡ് റൂം സീനുണ്ട്. അതിന് ക്ലാപ്പ് അടിക്കുന്നത് എന്റെ മോന്‍ ആയിരുന്നു. ഞാന്‍ നാണിച്ചാല്‍ തീര്‍ന്നില്ലേ! എന്റെ കഥാപാത്രം പോയി ഞാനായില്ലേ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി