ശാലിനിയെ ഇനി അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് നേരിട്ട് പറഞ്ഞിരുന്നു..; വെളിപ്പെടുത്തി കമല്‍

അഭിനയം നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും ഇടമുള്ള നായികയാണ് ശാലിനി. തമിഴ് സൂപ്പര്‍ താരം അജിത്തുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ശാലിനി അഭിനയം നിര്‍ത്തിയത്. വിവാഹശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.

ശാലിനിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് ആയിരുന്നു ‘നിറം’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ”അജിത്ത് എന്നോട് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമാണ്, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ല എന്ന്.”

”അതിന് വ്യക്തിപരമായി പുള്ളിക്ക് പ്രശ്‌നമുണ്ട്, അതുകൊണ്ട് ഒന്നും തോന്നരുത്. കല്യാണത്തിനു മുമ്പ് ഷൂട്ടിംഗ് തീര്‍ക്കണം” എന്ന് പറഞ്ഞതായാണ് കമല്‍ പറയുന്നത്. എന്നാല്‍ നായകനായ പ്രശാന്ത് ഇത് അറിഞ്ഞതോടെ മനപൂര്‍വ്വം ഡേറ്റ് തരാതെയിരുന്നു എന്നാണ് കമല്‍ പറയുന്നത്.

”ഞങ്ങളുടെ ഹീറോ പ്രശാന്ത്, അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷായിരിക്കാം, പ്രൊഫഷണല്‍ വൈരമായിരിക്കാം പ്രശാന്ത് മനപ്പൂര്‍വ്വം ഡേറ്റ് തരാതെ നമ്മളെ ഭയങ്കരമായി പ്രശ്‌നത്തിലാക്കി. ശാലിനിയെ കല്യാണത്തിന് ശേഷം അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് പോലെ തോന്നിയിരുന്നു” എന്നാണ് കമല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

അജിത്തിനെ വിവാഹം ചെയ്ത ശേഷം 2000ല്‍ ആണ് ശാലിനി അഭിനയം നിര്‍ത്തുന്നത്. പിരിയാതെ വരം വേണ്ടും എന്ന ചിത്രമാണ് ശാലിനി അഭിനയിച്ച ഒടവിലത്തെ സിനിമ. അജിത്തിനും ശാലിനിക്കും രണ്ട് മക്കളാണ് ഉള്ളത്. അനൗഷ്‌കയും അദ്വിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക