ഉദയകൃഷ്ണ ഇന്‍ഡസ്ട്രി ഹിറ്റുകളുടെ മീറ്റര്‍ അറിയുന്ന ആള്‍, തിരിച്ചുവരും; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അജയ് വാസുദേവ്

ഉദയകൃഷ്ണയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അജയ് വാസുദേവ്. സിനിമ ഒരു ടീം വര്‍ക്ക് ആണ്. താരങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പറഞ്ഞതിന് ശേഷമാണ് തിരക്കഥ അന്തിമമാക്കുക. വ്യക്തിപരമായി ആക്രമിക്കുന്നത് വേദനയുണ്ടാക്കുമെന്നും ഇന്‍ഡസ്ട്രി ഹിറ്റുകളുടെ മീറ്റര്‍ അറിയുന്ന ഉദയകൃഷ്ണ തിരിച്ചുവരുമെന്നും അജയ് വാസുദേവ് പറഞ്ഞു.

‘ഉദയകൃഷ്ണ ഒരു സ്റ്റോറി റെഡിയാക്കി കഴിഞ്ഞാല്‍, അത് ആര്‍ട്ടിസ്റ്റുകളുമായി സംസാരിച്ച് അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില സിനിമകളില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിപ്പോകാം, ചിലത് വലിയ വിജയമാകും. തുടര്‍ച്ചയായി ഹിറ്റ് കൊടുക്കാന്‍ പറ്റില്ലല്ലോ.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ റിവ്യൂകളിലും മറ്റും വരുമ്പോള്‍, ചില വീഡിയോകള്‍ നമ്മള്‍ അയച്ച് കൊടുത്താല്‍ ഇതെനിക്ക് കിട്ടി എന്നാണ് അദ്ദേഹം പറയാറുള്ളത്. എനിക്ക് തോന്നിയിട്ടുള്ളത് വ്യക്തിയെ ആക്രമിക്കുമ്പോള്‍ ഉറപ്പായും വിഷമം കാണും എന്നാണ്, നമ്മളോട് തുറന്ന് പറഞ്ഞില്ലെങ്കില്‍ കൂടി.

എത്രയോ വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നയാളാണ് ഉദയകൃഷ്ണ. ഇനിയും വലിയ വലിയ സിനിമകള്‍ ആണ് അദ്ദേഹം ചെയ്യാന്‍ പോകുന്നത്. ’20-20’ കഴിഞ്ഞ് ‘പട്ടണത്തില്‍ ഭൂതം’ ആണ് ചെയ്തത്. അത് പരാജയപ്പെട്ടു. അതുകഴിഞ്ഞ് വീണ്ടും ഒരു സിനിമയിലുടെ അദ്ദേഹം വരും. ആളുകള്‍ക്ക് കാണുമ്പോള്‍ എന്തൊക്കെയാണ് വേണ്ടത് എന്ന മീറ്റര്‍ കൃത്യമായി അദ്ദേഹത്തിനറിയാം. ചില സമയം അത് വിചാരിക്കുന്ന രീതിയില്‍ വര്‍ക്ക് ആകുന്നില്ല,’ പോപ്പര്‍ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് വ്യക്തമാക്കി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി