മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായി എന്തെങ്കിലും നടക്കുമോ എന്ന് ഭയമായിരുന്നു: ഐശ്വര്യ ലക്ഷ്മി

താന്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് നടന്ന അനുഭവവും പിന്നീട് സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ വച്ച് സംഭവിച്ച ദുരനുഭവത്തെ കുറിച്ചുമാണ് ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞത്. എന്നാല്‍ അന്ന് തനിക്ക് പ്രതികരിക്കാനായില്ല എന്നും താരം പറയുന്നുണ്ട്.

ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് ഒരു മോശം അനുഭവം നേരിടേണ്ടി വന്നു. ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്ന് ആണെങ്കില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാല്‍ അത്തരം കാര്യങ്ങള്‍ എന്നും മനസില്‍ നില്‍ക്കും.

അന്ന് മഞ്ഞ നിറത്തിലുളള സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസില്‍ കടന്നു കൂടി. പിന്നീട് താനായിട്ട് തന്നെ അതിനെ തരണം ചെയ്തു.

ഇപ്പോള്‍ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് എന്നാണ് ഐശ്വര്യ പറയുന്നത്. കോയമ്പത്തൂരില്‍ വച്ച് നടന്ന സംഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്. കോയമ്പത്തൂരില്‍ ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു.

എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ‘ഗാട്ട കുസ്തി’ ആണ് നടിയുടെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക