നല്ല ഭക്ഷണം കിട്ടുന്നതു കൊണ്ട് അന്ന് പാര്‍ട്ടിക്ക് പോകാന്‍ ഇഷ്ടമായിരുന്നു, അധികം നല്ല വസ്ത്രങ്ങള്‍ പോലുമില്ലായിരുന്നു: അഹാന കൃഷ്ണ

പണ്ട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് നടി അഹാന കൃഷ്ണ. കുടുംബത്തോടൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് കൊണ്ടുള്ള അഹാനയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന ദിയ ഇഷാനി എന്നിവരാണ് ചിത്രത്തിലുള്ളത്. ഹന്‍സികയെ നാല് മാസം ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴുള്ള ചിത്രമാണിത്. ഇന്നത്തെ പോലെ നല്ല വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല, അഞ്ചോ ആറോ നല്ല വസ്ത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലം. രുചികരമായ ഭക്ഷണം കിട്ടുന്നതുകൊണ്ട് പാര്‍ട്ടികള്‍ക്ക് പോകുന്നത് അന്ന് വലിയ ഇഷ്ടമായിരുന്നു എന്നാണ് അഹാന കുറിപ്പില്‍ പറയുന്നത്.

അഹാന കൃഷ്ണയുടെ കുറിപ്പ്:

ഞങ്ങളുടെ കുടുംബ സുഹൃത്ത് അയച്ചു തന്നതാണ് ഈ ചിത്രം. ഹന്‍സു അമ്മയുടെ വയറ്റില്‍ 4 മാസം പ്രായമുള്ളപ്പോള്‍ 2005 ഏപ്രിലില്‍ എടുത്ത ചിത്രമാണ്. ഈ ദിവസം ശരിക്കും പറഞ്ഞാല്‍ എനിക്കൊട്ടും ഓര്‍മയില്ല. പക്ഷേ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ചടങ്ങുകള്‍ക്ക് പോകാന്‍ ഞങ്ങള്‍ക്ക് എപ്പോഴും ഇഷ്ടമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. അമ്മ ഹന്‍സുവിനെ ഗര്‍ഭിണിയായതിനാല്‍ അമ്മക്ക് അന്ന് ഭക്ഷണത്തോട് വലിയ പ്രിയമുണ്ടായിരുന്നില്ല.

ഈ ചിത്രത്തില്‍ ഞങ്ങള്‍ ഇട്ട വസ്ത്രങ്ങള്‍ എല്ലാം തന്നെ മിക്കവാറും ചെന്നൈയില്‍ നിന്ന് വാങ്ങിയതായിരിക്കുമെന്ന് തോന്നുന്നു. അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെയല്ല നിങ്ങളില്‍ പലരെയും പോലെ ഞങ്ങള്‍ക്കും എല്ലാറ്റിനും പരിമിതിയുണ്ടായിരുന്നു. നല്ല വസ്ത്രങ്ങള്‍ 4 അല്ലെങ്കില്‍ 5 ജോഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഞങ്ങള്‍ സന്തോഷത്തോടെ വീണ്ടും വീണ്ടും ധരിച്ചുകൊണ്ടിരുന്നു. ചെരിപ്പിന്റെ കാര്യവും അങ്ങനെ തന്നെ.

പിന്നെ നമ്മള്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കൂടുതല്‍ വസ്ത്രങ്ങളോ ചെരുപ്പുകളോ ഉണ്ടായിരിക്കുന്നതില്‍ അര്‍ഥമില്ല കാരണം അവയെല്ലാം പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകും. അന്ന് ഞങ്ങളുടെ വാര്‍ഡ്രോബില്‍ ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു. എന്ത് തിരഞ്ഞെടുക്കണം, ധരിക്കണം എന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കും, അമ്മ മുടി കെട്ടി തരും അത് കഴിയുമ്പോള്‍ ഞങ്ങള്‍ പോകാന്‍ റെഡിയായി കഴിഞ്ഞു.

അതൊക്കെ ഇന്ന് മധുരതരമായ ഓര്‍മകള്‍ മാത്രമായി. ഈ പടത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമെന്താണെന്ന് വച്ചാല്‍ ഇത് ക്ലിക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഞങ്ങള്‍ ബോധവതികളേ അല്ലായിരുന്നു എന്നതാണ്. കൃത്യസമയത്ത് പകര്‍ത്തിയ ഏറെ പ്രിയപ്പെട്ട ഒരു നിമിഷം. ഈ ചിത്രത്തോടൊപ്പം ഞാന്‍ ചേര്‍ത്തിട്ടുള്ള പാട്ട് അന്നത്തെ അമ്മയുടെ റിങ്‌ടോണും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു