നല്ല ഭക്ഷണം കിട്ടുന്നതു കൊണ്ട് അന്ന് പാര്‍ട്ടിക്ക് പോകാന്‍ ഇഷ്ടമായിരുന്നു, അധികം നല്ല വസ്ത്രങ്ങള്‍ പോലുമില്ലായിരുന്നു: അഹാന കൃഷ്ണ

പണ്ട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് നടി അഹാന കൃഷ്ണ. കുടുംബത്തോടൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് കൊണ്ടുള്ള അഹാനയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന ദിയ ഇഷാനി എന്നിവരാണ് ചിത്രത്തിലുള്ളത്. ഹന്‍സികയെ നാല് മാസം ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴുള്ള ചിത്രമാണിത്. ഇന്നത്തെ പോലെ നല്ല വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല, അഞ്ചോ ആറോ നല്ല വസ്ത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലം. രുചികരമായ ഭക്ഷണം കിട്ടുന്നതുകൊണ്ട് പാര്‍ട്ടികള്‍ക്ക് പോകുന്നത് അന്ന് വലിയ ഇഷ്ടമായിരുന്നു എന്നാണ് അഹാന കുറിപ്പില്‍ പറയുന്നത്.

അഹാന കൃഷ്ണയുടെ കുറിപ്പ്:

ഞങ്ങളുടെ കുടുംബ സുഹൃത്ത് അയച്ചു തന്നതാണ് ഈ ചിത്രം. ഹന്‍സു അമ്മയുടെ വയറ്റില്‍ 4 മാസം പ്രായമുള്ളപ്പോള്‍ 2005 ഏപ്രിലില്‍ എടുത്ത ചിത്രമാണ്. ഈ ദിവസം ശരിക്കും പറഞ്ഞാല്‍ എനിക്കൊട്ടും ഓര്‍മയില്ല. പക്ഷേ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ചടങ്ങുകള്‍ക്ക് പോകാന്‍ ഞങ്ങള്‍ക്ക് എപ്പോഴും ഇഷ്ടമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. അമ്മ ഹന്‍സുവിനെ ഗര്‍ഭിണിയായതിനാല്‍ അമ്മക്ക് അന്ന് ഭക്ഷണത്തോട് വലിയ പ്രിയമുണ്ടായിരുന്നില്ല.

ഈ ചിത്രത്തില്‍ ഞങ്ങള്‍ ഇട്ട വസ്ത്രങ്ങള്‍ എല്ലാം തന്നെ മിക്കവാറും ചെന്നൈയില്‍ നിന്ന് വാങ്ങിയതായിരിക്കുമെന്ന് തോന്നുന്നു. അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെയല്ല നിങ്ങളില്‍ പലരെയും പോലെ ഞങ്ങള്‍ക്കും എല്ലാറ്റിനും പരിമിതിയുണ്ടായിരുന്നു. നല്ല വസ്ത്രങ്ങള്‍ 4 അല്ലെങ്കില്‍ 5 ജോഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഞങ്ങള്‍ സന്തോഷത്തോടെ വീണ്ടും വീണ്ടും ധരിച്ചുകൊണ്ടിരുന്നു. ചെരിപ്പിന്റെ കാര്യവും അങ്ങനെ തന്നെ.

പിന്നെ നമ്മള്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കൂടുതല്‍ വസ്ത്രങ്ങളോ ചെരുപ്പുകളോ ഉണ്ടായിരിക്കുന്നതില്‍ അര്‍ഥമില്ല കാരണം അവയെല്ലാം പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകും. അന്ന് ഞങ്ങളുടെ വാര്‍ഡ്രോബില്‍ ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു. എന്ത് തിരഞ്ഞെടുക്കണം, ധരിക്കണം എന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കും, അമ്മ മുടി കെട്ടി തരും അത് കഴിയുമ്പോള്‍ ഞങ്ങള്‍ പോകാന്‍ റെഡിയായി കഴിഞ്ഞു.

അതൊക്കെ ഇന്ന് മധുരതരമായ ഓര്‍മകള്‍ മാത്രമായി. ഈ പടത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമെന്താണെന്ന് വച്ചാല്‍ ഇത് ക്ലിക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഞങ്ങള്‍ ബോധവതികളേ അല്ലായിരുന്നു എന്നതാണ്. കൃത്യസമയത്ത് പകര്‍ത്തിയ ഏറെ പ്രിയപ്പെട്ട ഒരു നിമിഷം. ഈ ചിത്രത്തോടൊപ്പം ഞാന്‍ ചേര്‍ത്തിട്ടുള്ള പാട്ട് അന്നത്തെ അമ്മയുടെ റിങ്‌ടോണും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ