ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു, കേസ് നല്‍കേണ്ടി വന്ന ഗുരുതര പ്രശ്‌നങ്ങളാണ് അന്ന് നടന്നത്..; 'നാന്‍സി റാണി' വിവാദത്തില്‍ അഹാന

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ അഹാന പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന അഹാനയ്‌ക്കെതിരെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഒരു നീണ്ട കുറിപ്പാണ് അഹാന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

താനും ചിത്രത്തിന്റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ല എന്നാണ് അഹാന പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, മറ്റൊരാളെ കൊണ്ട് തന്നെ അറിയിക്കാതെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു. താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു. അതിന് തെളിവുണ്ട്.

ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷന്‍ ഞാന്‍ ചെയ്യുമായിരുന്നു. എന്റെ കടമയായതു കൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു!

”അഹാനയും മനുവിനും ഇടയില്‍ ‘ചില’ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വര്‍ഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനില്‍ പങ്കെടുക്കാമായിരുന്നു” എന്നാണ് സംവിധായകന്റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഇത് ‘ചില’ പ്രശ്‌നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്.

നിങ്ങള്‍ അതില്‍ പങ്കാളിയാണ്. 3 വര്‍ഷം കഴിഞ്ഞതിനാല്‍ ഞാന്‍ മറന്നുകളയണമെന്ന് നിങ്ങള്‍ക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല. ഞാന്‍ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറില്‍ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോള്‍, ഞാന്‍ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോള്‍ ആളുകള്‍ എന്നെ അധിക്ഷേപിച്ചപ്പോള്‍ പോലും ഞാന്‍ നിശ്ശബ്ദയായിരുന്നത്.

മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റില്‍ നിങ്ങള്‍ എന്റെ മേല്‍ ആക്ഷേപം വന്നപ്പോള്‍, ഞാന്‍ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. എന്നാല്‍, ഇപ്പോള്‍ എന്റെ നീതിക്കായി പോരാടേണ്ട സമയമായി എന്നാണ് അഹാന പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അതേസമയം, മാനുഷിക പരിഗണനയെങ്കിലും അഹാന കാണിക്കണം എന്നായിരുന്നു നൈന പറഞ്ഞത്. അഹാനയും തന്റെ ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. മാനുഷിക പരിഗണനയെങ്കിലും അഹാനയ്ക്ക് കാണിക്കാമായിരുന്നു എന്നായിരുന്നു നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി