ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു, കേസ് നല്‍കേണ്ടി വന്ന ഗുരുതര പ്രശ്‌നങ്ങളാണ് അന്ന് നടന്നത്..; 'നാന്‍സി റാണി' വിവാദത്തില്‍ അഹാന

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ അഹാന പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന അഹാനയ്‌ക്കെതിരെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഒരു നീണ്ട കുറിപ്പാണ് അഹാന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

താനും ചിത്രത്തിന്റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ല എന്നാണ് അഹാന പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, മറ്റൊരാളെ കൊണ്ട് തന്നെ അറിയിക്കാതെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു. താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു. അതിന് തെളിവുണ്ട്.

ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷന്‍ ഞാന്‍ ചെയ്യുമായിരുന്നു. എന്റെ കടമയായതു കൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു!

”അഹാനയും മനുവിനും ഇടയില്‍ ‘ചില’ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വര്‍ഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനില്‍ പങ്കെടുക്കാമായിരുന്നു” എന്നാണ് സംവിധായകന്റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഇത് ‘ചില’ പ്രശ്‌നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്.

നിങ്ങള്‍ അതില്‍ പങ്കാളിയാണ്. 3 വര്‍ഷം കഴിഞ്ഞതിനാല്‍ ഞാന്‍ മറന്നുകളയണമെന്ന് നിങ്ങള്‍ക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല. ഞാന്‍ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറില്‍ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോള്‍, ഞാന്‍ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോള്‍ ആളുകള്‍ എന്നെ അധിക്ഷേപിച്ചപ്പോള്‍ പോലും ഞാന്‍ നിശ്ശബ്ദയായിരുന്നത്.

മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റില്‍ നിങ്ങള്‍ എന്റെ മേല്‍ ആക്ഷേപം വന്നപ്പോള്‍, ഞാന്‍ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. എന്നാല്‍, ഇപ്പോള്‍ എന്റെ നീതിക്കായി പോരാടേണ്ട സമയമായി എന്നാണ് അഹാന പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അതേസമയം, മാനുഷിക പരിഗണനയെങ്കിലും അഹാന കാണിക്കണം എന്നായിരുന്നു നൈന പറഞ്ഞത്. അഹാനയും തന്റെ ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. മാനുഷിക പരിഗണനയെങ്കിലും അഹാനയ്ക്ക് കാണിക്കാമായിരുന്നു എന്നായിരുന്നു നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി