ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു, കേസ് നല്‍കേണ്ടി വന്ന ഗുരുതര പ്രശ്‌നങ്ങളാണ് അന്ന് നടന്നത്..; 'നാന്‍സി റാണി' വിവാദത്തില്‍ അഹാന

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ അഹാന പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന അഹാനയ്‌ക്കെതിരെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഒരു നീണ്ട കുറിപ്പാണ് അഹാന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

താനും ചിത്രത്തിന്റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ല എന്നാണ് അഹാന പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, മറ്റൊരാളെ കൊണ്ട് തന്നെ അറിയിക്കാതെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു. താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു. അതിന് തെളിവുണ്ട്.

ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷന്‍ ഞാന്‍ ചെയ്യുമായിരുന്നു. എന്റെ കടമയായതു കൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു!

”അഹാനയും മനുവിനും ഇടയില്‍ ‘ചില’ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വര്‍ഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനില്‍ പങ്കെടുക്കാമായിരുന്നു” എന്നാണ് സംവിധായകന്റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഇത് ‘ചില’ പ്രശ്‌നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്.

നിങ്ങള്‍ അതില്‍ പങ്കാളിയാണ്. 3 വര്‍ഷം കഴിഞ്ഞതിനാല്‍ ഞാന്‍ മറന്നുകളയണമെന്ന് നിങ്ങള്‍ക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല. ഞാന്‍ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറില്‍ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോള്‍, ഞാന്‍ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോള്‍ ആളുകള്‍ എന്നെ അധിക്ഷേപിച്ചപ്പോള്‍ പോലും ഞാന്‍ നിശ്ശബ്ദയായിരുന്നത്.

മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റില്‍ നിങ്ങള്‍ എന്റെ മേല്‍ ആക്ഷേപം വന്നപ്പോള്‍, ഞാന്‍ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. എന്നാല്‍, ഇപ്പോള്‍ എന്റെ നീതിക്കായി പോരാടേണ്ട സമയമായി എന്നാണ് അഹാന പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അതേസമയം, മാനുഷിക പരിഗണനയെങ്കിലും അഹാന കാണിക്കണം എന്നായിരുന്നു നൈന പറഞ്ഞത്. അഹാനയും തന്റെ ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. മാനുഷിക പരിഗണനയെങ്കിലും അഹാനയ്ക്ക് കാണിക്കാമായിരുന്നു എന്നായിരുന്നു നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം