ആ ചിത്രങ്ങള്‍ കണ്ടിട്ട് ഞങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചു: മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

അടുത്ത സുഹൃത്തുക്കളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. ഇരുവരും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയരുമാണ്. ഇപ്പോഴിതാ തങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇരുവരും.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

ഗായകന്‍ വിജയ് യേശുദാസുമായി ബന്ധം എന്ന രീതിയില്‍ തന്നെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും രഞ്ജിനി ജോസ് പ്രതികരിക്കുകയുണ്ടായി. ഒരു ഷൂട്ടിനിടയിലാണ് താനും വിജയ് യേശുദാസുമായി ബന്ധമാണെന്ന രീതിയിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ കണ്ടത്.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് വാര്‍ത്ത കണ്ടയുടന്‍ വിജയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. നമ്മള്‍ എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അപ്പോള്‍ വിജയ് തിരിച്ച് ചോദിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നുവെന്നും രഞ്ജിനി ജോസ് പറയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി