സിനിമാതാരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണം, അവസരങ്ങളെയും സിനിമകളെയും ബാധിക്കും: അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാതാരങ്ങളുടെ പ്രവൃത്തി മൂലം പൊതുജനങ്ങള്‍ സിനിമ ബഹിഷ്‌കരിക്കുന്നതിന് കുറ്റപ്പെടുത്താനാകില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ താരങ്ങള്‍ ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോഴും സൂഷ്മത പുലര്‍ത്തണമെന്നും അത് അവരുടെ അവസരങ്ങളെയും സിനിമകളേയും ബാധിക്കുമെന്നും അടൂര്‍ പറഞ്ഞു.

ധാരാളം പണംമുടക്കി ഒരാള്‍ സിനിമയെടുക്കുകയാണെങ്കില്‍ അത് പുറത്തിറക്കാനാകാത്ത സാഹചര്യമുണ്ടാകുന്നത് വളരെ വേദനാജനകമാണ് എന്നും അടൂര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമാതാരങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിച്ചുവേണം. അത് അവരുടെ അവസരങ്ങളെയും അവര്‍ ഭാഗമാകുന്ന സിനിമയെയും പ്രതികൂലമായി ബാധിച്ചേക്കും.

ഇത്രയേറെ പണം മുടക്കി ഒരാള്‍ സിനിമയെടുക്കുമ്പോള്‍ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ്’, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു. മലയാള സിനിമകളെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ‘മലയാളത്തില്‍ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടാകുന്നുണ്ട്.

പക്ഷേ അവയ്‌ക്കൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. പുരസ്‌കാരങ്ങള്‍ പോലും പലപ്പോഴും ലഭിക്കുന്നത് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ്. നവാഗതര്‍ വല്ലാതെ പ്രതിസന്ധി അനുഭവിക്കുകയാണ്. സംഘര്‍ഷഭരിതമായ കാലഘട്ടത്തിലൂടെ കടന്നുവന്ന ഞാന്‍ 12 സിനിമകള്‍ പൂര്‍ത്തിയാക്കിയത് എങ്ങനെയാണ് എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്’. അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി