'ശരീരം മസാജ് ചെയ്തുതരുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചു, അവരുടെ ആ ചോദ്യം എന്നെ അസ്വസ്ഥയാക്കി, ഞാൻ കരഞ്ഞു' : വിദ്യാ ബാലൻ

ശരീരഭാരത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ നേരിടുകയും സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായ നടിയാണ് വിദ്യാ ബാലൻ. ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോൾ താൻ ശരീരത്തെ സ്നേഹിച്ചു തുടങ്ങിയെന്നും താരം പറയുന്നു. ലൈഫ്‌സ്‌റ്റൈൽ കോച്ച് ലൂക്ക് കൂട്ടിനൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഈയിടെ ബോഡി മസാജ് ചെയ്യാൻ പോയതായിരുന്നു. മസാജിനിടെ അവർ എന്നോട് വീണ്ടും വണ്ണം വച്ചോ എന്ന് ചോദിച്ചു. ഒന്നാമത്തെ കാര്യം അത് അത്രയും അടുപ്പമുള്ള ഇടമായിരുന്നു. ബോഡി മസാജ് ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചിരുന്നു.’

‘എന്റെ ശരീരത്തെ വിലയിരുത്താൻ വേണ്ടിയല്ല ഞാൻ അവിടെ ഇരുന്നത്. എന്നെ മനസിനെയും ശരീരത്തെയും ശാന്തമാക്കാനുമാണ് അവിടെ പോയത്. അതുകൊണ്ട് ഞാൻ അവരോടു എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയരുത് എന്നും അത് എനിക്ക് ഇഷ്ടമല്ല’ എന്നും പറഞ്ഞു.

‘അത് കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഞാൻ ആകെ തളർന്നു പോയിരുന്നു. അവർ വണ്ണം വച്ചോ എന്ന് എന്നോട് ചോദിച്ചതിലല്ല, എന്തുകൊണ്ട് അവരങ്ങനെ ചോദിച്ചത്? ആരാണ് അങ്ങനെ ചോദിയ്ക്കാൻ അവർക്ക് അധികാരം നൽകിയത് എന്നതാണ് എന്നെ അലട്ടിയത്… ഞാൻ സിദ്ധാർത്ഥിന്റെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എന്നാണ് വിദ്യാ ബാലൻ അഭിമുഖത്തിൽ പറഞ്ഞത്.

ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് നാൾ തന്റെ ശരീരത്തെ വെറുത്ത് ജീവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഞാനതിനെ സ്വീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയെന്നും വിദ്യ ബാലൻ പറഞ്ഞു. മാത്രമല്ല, നെഗറ്റിവിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ നെഗറ്റിവിറ്റി ഉണ്ടാകുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ പോലും പലപ്പോഴും വായിക്കാറില്ലെന്നും വിദ്യ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി