'ശരീരം മസാജ് ചെയ്തുതരുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചു, അവരുടെ ആ ചോദ്യം എന്നെ അസ്വസ്ഥയാക്കി, ഞാൻ കരഞ്ഞു' : വിദ്യാ ബാലൻ

ശരീരഭാരത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ നേരിടുകയും സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായ നടിയാണ് വിദ്യാ ബാലൻ. ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോൾ താൻ ശരീരത്തെ സ്നേഹിച്ചു തുടങ്ങിയെന്നും താരം പറയുന്നു. ലൈഫ്‌സ്‌റ്റൈൽ കോച്ച് ലൂക്ക് കൂട്ടിനൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഈയിടെ ബോഡി മസാജ് ചെയ്യാൻ പോയതായിരുന്നു. മസാജിനിടെ അവർ എന്നോട് വീണ്ടും വണ്ണം വച്ചോ എന്ന് ചോദിച്ചു. ഒന്നാമത്തെ കാര്യം അത് അത്രയും അടുപ്പമുള്ള ഇടമായിരുന്നു. ബോഡി മസാജ് ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചിരുന്നു.’

‘എന്റെ ശരീരത്തെ വിലയിരുത്താൻ വേണ്ടിയല്ല ഞാൻ അവിടെ ഇരുന്നത്. എന്നെ മനസിനെയും ശരീരത്തെയും ശാന്തമാക്കാനുമാണ് അവിടെ പോയത്. അതുകൊണ്ട് ഞാൻ അവരോടു എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയരുത് എന്നും അത് എനിക്ക് ഇഷ്ടമല്ല’ എന്നും പറഞ്ഞു.

‘അത് കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഞാൻ ആകെ തളർന്നു പോയിരുന്നു. അവർ വണ്ണം വച്ചോ എന്ന് എന്നോട് ചോദിച്ചതിലല്ല, എന്തുകൊണ്ട് അവരങ്ങനെ ചോദിച്ചത്? ആരാണ് അങ്ങനെ ചോദിയ്ക്കാൻ അവർക്ക് അധികാരം നൽകിയത് എന്നതാണ് എന്നെ അലട്ടിയത്… ഞാൻ സിദ്ധാർത്ഥിന്റെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എന്നാണ് വിദ്യാ ബാലൻ അഭിമുഖത്തിൽ പറഞ്ഞത്.

ശരീരഭാരത്തിന്റെ പേരിൽ താൻ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് നാൾ തന്റെ ശരീരത്തെ വെറുത്ത് ജീവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഞാനതിനെ സ്വീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയെന്നും വിദ്യ ബാലൻ പറഞ്ഞു. മാത്രമല്ല, നെഗറ്റിവിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ നെഗറ്റിവിറ്റി ഉണ്ടാകുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ പോലും പലപ്പോഴും വായിക്കാറില്ലെന്നും വിദ്യ പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”