'അന്നത്തെ നാട്ടുനടപ്പ് കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു, അത് താന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത്'; വിമര്‍ശനങ്ങളോട് വീണ

സ്ത്രീധനത്തിന് എതിരെ പങ്കുവെച്ച കുറിപ്പ് പിന്‍വലിച്ചത് ആരെയും പേടിച്ചിട്ടല്ലെന്ന് നടി വീണ നായര്‍. മറ്റ് വിഷയങ്ങളില്‍ പ്രതികരിച്ചപ്പോള്‍ ഇതിലും വലിയ ഭീഷണി ഉണ്ടായിട്ടും പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടില്ല. എന്നാല്‍ തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് വീണ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ അപലപിച്ച് സ്ത്രീധനത്തിന് എതിരെയുള്ള കുറിപ്പ് ആയിരുന്നു വീണ പങ്കുവെച്ചത്. വിവാഹത്തിന് സ്വര്‍ണം വാങ്ങരുതെന്നും പെണ്‍കുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

വീണയുടെ പോസ്റ്റിന് താഴെ ധാരാളം ആഭരണം അണിഞ്ഞ് നില്‍ക്കുന്ന വീണയുടെ ചിത്രം പങ്കുവെച്ച് അവഹേളിക്കുന്ന കമന്റുകള്‍ എത്തി. തുടര്‍ന്ന് താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് വീണ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന് തനിക്ക് ഉണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം.

അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നും വീണ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക