'ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്'; സാമന്തയ്ക്ക് ഉപദേശവുമായി വനിത വിജയകുമാര്‍

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തില്‍ പ്രതികരിച്ച് നടി വനിത വിജയകുമാര്‍. സാമന്തയെ പിന്തുണച്ചു കൊണ്ടാണ് വനിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ടെന്നും വനിത ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.

”ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കൂ. നിങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ” എന്നാണ് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2ന് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ഇതിനിടെ തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ സാമന്ത രംഗത്തെത്തിയിരുന്നു. ‘വ്യക്തിപരമായ വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവര്‍ക്കും നന്ദി.”

”എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു. വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്.”

”മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം നല്‍കൂ. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകര്‍ക്കില്ല” എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക