ഷാരൂഖ് ഖാന് എന്ത് മാനദണ്ഡ‍ത്തിലാണ് മികച്ച നടനുളള അവാർഡ് നൽകിയത്, കുട്ടേട്ടൻ എങ്ങനെ സഹനടനായി? ജൂറിയോട് ചോദ്യങ്ങളുമായി നടി ഉർവശി

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ വിമർശനവുമായി നടി ഉർവശി. എന്ത് മാനദണ്ഡത്തിലാണ് ഷാരൂഖ് ഖാന് മികച്ച നടനുളള അവാർഡ് നൽകിയതെന്നും കുട്ടേട്ടൻ (വിജയരാഘവൻ) എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു. പ്രത്യേക ജൂറി പരാമർശം എങ്കിലും കുട്ടേട്ടന് കൊടുത്തൂടായിരുന്നുവോ എന്നും അദ്ദേഹത്തിന്റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിരുന്നോ എന്നും ഉർവശി ചോ​ദിക്കുന്നു.

“കുട്ടേട്ടനെ പോലൊരു ​ഗ്രേറ്റ് ആക്ടർ. കുട്ടേട്ടന്റെയും ഷാരൂഖ് ഖാന്റെയും അഭിനയത്തിൽ എന്താണ് ജൂറി കണക്കാക്കിയത്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു? ഇതെങ്ങനെ സഹനടനായി അതെങ്ങനെ മികച്ച നടനായി? ഇതൊക്കെ ചോദിക്കണം. കുട്ടേട്ടന്റെ സിനിമയിലെ ഇത്രയും കാലത്തെ അനുഭവം. മറ്റ് ഭാഷകളിലേത് പോലെ വലിയ ബഡ്ജറ്റിലൊക്കെ 250 ​ദിവസം എടുക്കാൻ പറ്റിയ പടമല്ല അത്. പൂക്കാലം സിനിമയിൽ കുട്ടേട്ടന്റെ ജോഡിയായി അഭിനയിക്കാനിരുന്നത് ഞാനാണ്, ഉർവശി പറയുന്നു.

രാവിലെ മേക്കപ്പിടാൻ അഞ്ച് മണിക്കൂർ, അത് റിമൂവ് ചെയ്യാൻ നാല് മണിക്കൂറ്‍. നിങ്ങൾ എത്ര കോടി തരാന്ന് പറഞ്ഞാലും എന്നെ വിട്ടേക്കെന്ന് പറഞ്ഞ ആളാണ് ഞാൻ. അതെല്ലാം ത്യാ​ഗം ചെയ്തിട്ടാണ് കുട്ടേട്ടൻ അഭിനയിച്ചത്. അതിനൊരു പ്രത്യേക ജൂറി പരാമർശം എങ്കിലും കൊടുത്തൂടെ? അതെങ്ങനെ സഹനടനായി? എന്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ എന്നത് മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഒരു ന്യായം ഉണ്ടല്ലോ. വിജയരാഘവന്റെ അഭിനയത്തിന്റെ ഉർവശിയുടെ അഭിനയത്തിന്റെ അളവ് ഇത്രയും കുറഞ്ഞ് പോയി എന്ന് പറയട്ടെ.

എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ല. വിജയരാഘവന്റെ അവാർഡ് എന്തുകൊണ്ട് ഇങ്ങനെ ആയി? എന്തുകൊണ്ട് സ്പെഷ്യൽ ജൂറി അവാർഡ് പോലും ആയില്ല? അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ? ഇതുപോലൊരു കഥാപാത്രം മുൻപ് മറ്റേതെങ്കിലും നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടോ? അതൊക്കെ പറഞ്ഞാൽ മതി”, എന്നാണ് ഉർവശി പ്രതികരിച്ചത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ