ഷാരൂഖ് ഖാന് എന്ത് മാനദണ്ഡ‍ത്തിലാണ് മികച്ച നടനുളള അവാർഡ് നൽകിയത്, കുട്ടേട്ടൻ എങ്ങനെ സഹനടനായി? ജൂറിയോട് ചോദ്യങ്ങളുമായി നടി ഉർവശി

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ വിമർശനവുമായി നടി ഉർവശി. എന്ത് മാനദണ്ഡത്തിലാണ് ഷാരൂഖ് ഖാന് മികച്ച നടനുളള അവാർഡ് നൽകിയതെന്നും കുട്ടേട്ടൻ (വിജയരാഘവൻ) എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു. പ്രത്യേക ജൂറി പരാമർശം എങ്കിലും കുട്ടേട്ടന് കൊടുത്തൂടായിരുന്നുവോ എന്നും അദ്ദേഹത്തിന്റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിരുന്നോ എന്നും ഉർവശി ചോ​ദിക്കുന്നു.

“കുട്ടേട്ടനെ പോലൊരു ​ഗ്രേറ്റ് ആക്ടർ. കുട്ടേട്ടന്റെയും ഷാരൂഖ് ഖാന്റെയും അഭിനയത്തിൽ എന്താണ് ജൂറി കണക്കാക്കിയത്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു? ഇതെങ്ങനെ സഹനടനായി അതെങ്ങനെ മികച്ച നടനായി? ഇതൊക്കെ ചോദിക്കണം. കുട്ടേട്ടന്റെ സിനിമയിലെ ഇത്രയും കാലത്തെ അനുഭവം. മറ്റ് ഭാഷകളിലേത് പോലെ വലിയ ബഡ്ജറ്റിലൊക്കെ 250 ​ദിവസം എടുക്കാൻ പറ്റിയ പടമല്ല അത്. പൂക്കാലം സിനിമയിൽ കുട്ടേട്ടന്റെ ജോഡിയായി അഭിനയിക്കാനിരുന്നത് ഞാനാണ്, ഉർവശി പറയുന്നു.

രാവിലെ മേക്കപ്പിടാൻ അഞ്ച് മണിക്കൂർ, അത് റിമൂവ് ചെയ്യാൻ നാല് മണിക്കൂറ്‍. നിങ്ങൾ എത്ര കോടി തരാന്ന് പറഞ്ഞാലും എന്നെ വിട്ടേക്കെന്ന് പറഞ്ഞ ആളാണ് ഞാൻ. അതെല്ലാം ത്യാ​ഗം ചെയ്തിട്ടാണ് കുട്ടേട്ടൻ അഭിനയിച്ചത്. അതിനൊരു പ്രത്യേക ജൂറി പരാമർശം എങ്കിലും കൊടുത്തൂടെ? അതെങ്ങനെ സഹനടനായി? എന്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ എന്നത് മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഒരു ന്യായം ഉണ്ടല്ലോ. വിജയരാഘവന്റെ അഭിനയത്തിന്റെ ഉർവശിയുടെ അഭിനയത്തിന്റെ അളവ് ഇത്രയും കുറഞ്ഞ് പോയി എന്ന് പറയട്ടെ.

എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ല. വിജയരാഘവന്റെ അവാർഡ് എന്തുകൊണ്ട് ഇങ്ങനെ ആയി? എന്തുകൊണ്ട് സ്പെഷ്യൽ ജൂറി അവാർഡ് പോലും ആയില്ല? അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ? ഇതുപോലൊരു കഥാപാത്രം മുൻപ് മറ്റേതെങ്കിലും നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടോ? അതൊക്കെ പറഞ്ഞാൽ മതി”, എന്നാണ് ഉർവശി പ്രതികരിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം