'അമ്പടി ജിഞ്ചിന്നാക്കടി' എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയില്ല.. മേക്കപ്പ് ഇല്ലാതെയാണ് ആ സിനിമയില്‍ അഭിനയിച്ചത്: ഷീല

പ്രേംനസീറും ഷീലയും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഒരു കാലത്ത് മലയാളികളുടെ നായികാസങ്കല്‍പ്പം തന്നെ ഷീലയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളില്‍ താരം അതിഥിയായി എത്താറുണ്ട്.

സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ അതിഥിയായി എത്തിപ്പോള്‍ ഷീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രേംനസീറിനെ കുറിച്ചും ചെമ്മീന്‍ സിനിമയെ കുറിച്ചുമൊക്കെയാണ് ഷീല പറയുന്നത്. ”നസീര്‍ എന്റെ ഭര്‍ത്താവായിരുന്നു ആദ്യം, പിന്നെ മകനായും എത്തിയിട്ടുണ്ട്. ഒത്തിരി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.”

”ഞാന്‍ ചട്ടയും മുണ്ടും ഉടുത്ത് എത്ര സിനിമകളില്‍ അഭിനയിച്ചു എന്നറിയില്ല. ജിഞ്ചിന്നാക്ക ടി എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടോ” എന്നാണ് ഷീല ചോദിക്കുന്നത്. ചെമ്മീന്‍ സിനിമയില്‍ മേക്കപ്പില്ലാതെയാണ് അഭിനയിച്ചതെന്നും ഷീല പറയുന്നുണ്ട്.

”ചെമ്മീനില്‍ എനിക്ക് മേക്കപ്പ്മാനൊക്കെ ഉണ്ടായിരുന്നു. നിറയെ മേക്കപ്പൊക്കെ ഇടാറുണ്ടായിരുന്നു. അവര് നല്ല വെളുത്തയാളാണ്, എന്തിനാണ് മേക്കപ്പിട്ടത്, അത് കളയാന്‍ പറയൂ എന്നാണ് ക്യാമറാമാന്‍ പറഞ്ഞത്. ആദ്യം അത് മാറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മാറ്റി. മേക്കപ്പ് മാറ്റുമ്പോള്‍ എനിക്ക് സങ്കടമായിരുന്നു.”

”അങ്ങനെ പോയ ആദ്യത്തെ ഷോട്ടാണ് പെണ്ണാളേ പെണ്ണാളേ എന്നുള്ളത്. എന്റെ ചെറുപ്പത്തില്‍ അമ്മയും ചിറ്റമാരുമൊക്കെ സീക്രട്ടായാണ് രമണന്‍ വായിച്ചിരുന്നത്. പ്രണയമൊക്കെയുള്ളത് കൊണ്ട് ഞങ്ങളെ വായിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവസാനം അതേ ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചു” എന്നാണ് ഷീല പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം