ആമിയും ഭാര്‍ഗവീനിലയവും ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമകൾ.. 'രതിനിർവേദം' വേണ്ടെന്ന് വെച്ച സിനിമ: നടി ഷീല

തന്റെ കരിയറിൽ ചെയ്യാൻ സാധിക്കാതെ പോയ കഥാപാത്രങ്ങളും ചിലത് വേണ്ടെന്ന് വെയ്ക്കാനുമുണ്ടായ കാരണം തുറന്നു പറഞ്ഞ് നടി ഷീല. മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രതിനിർവേദം, ഭാർഗവീനിലയം, ആമി തുടങ്ങിയ സിനിമകളിൽ ഷീലയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾകൊണ്ട് ഈ അവസരങ്ങൾ മറ്റ് താരങ്ങളിലേക്ക് പോവുകയായിരുന്നു.

ഒരു കാലത്ത് മലയാളസിനിമയിൽ ഓളമുണ്ടാക്കിയ സിനിമയായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘രതിനിർവേദം’. ചിത്രത്തിൽ അഭിനയിക്കില്ല എന്ന് ഷീല തീരുമാനിക്കുകയിരുന്നു. ‘അതൊക്കെ ഒരു ടൈപ്പ് ആണ്. ആ സിനിമയിൽ അഭിനയിക്കാതിരുന്നത് ഓർക്കുമ്പോൾ സന്തോഷം മാത്രമേയുള്ളു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും ഇഷ്ടപ്പെട്ടില്ലെന്നും, മറ്റ് കാരണങ്ങൾ തോന്നിയതിനാലുമാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചതെന്ന്’ ഷീല പറയുന്നു.

എന്നാൽ കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം ഷീലയായിരുന്നു ചെയ്യാനിരുന്നത്. ‘സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയെങ്കിലും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാംകൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു’എന്ന് ഷീലാമ്മ പറയുന്നു.

ഭാർഗവീനിലയം എന്ന ചിത്രവും ഇതുപോലെ ചില കാരണങ്ങൾകൊണ്ട് നഷ്ടപ്പെട്ടതാണ്. ‘മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ചിത്രത്തിലേക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടു വരികയായിരുന്നു’. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച കഥാപാത്രമായിരുന്നു അന്നും അവസാനം നഷ്ടപ്പെടുകയായിരുന്നു എന്നും നടി വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം