ആമിയും ഭാര്‍ഗവീനിലയവും ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമകൾ.. 'രതിനിർവേദം' വേണ്ടെന്ന് വെച്ച സിനിമ: നടി ഷീല

തന്റെ കരിയറിൽ ചെയ്യാൻ സാധിക്കാതെ പോയ കഥാപാത്രങ്ങളും ചിലത് വേണ്ടെന്ന് വെയ്ക്കാനുമുണ്ടായ കാരണം തുറന്നു പറഞ്ഞ് നടി ഷീല. മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രതിനിർവേദം, ഭാർഗവീനിലയം, ആമി തുടങ്ങിയ സിനിമകളിൽ ഷീലയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾകൊണ്ട് ഈ അവസരങ്ങൾ മറ്റ് താരങ്ങളിലേക്ക് പോവുകയായിരുന്നു.

ഒരു കാലത്ത് മലയാളസിനിമയിൽ ഓളമുണ്ടാക്കിയ സിനിമയായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘രതിനിർവേദം’. ചിത്രത്തിൽ അഭിനയിക്കില്ല എന്ന് ഷീല തീരുമാനിക്കുകയിരുന്നു. ‘അതൊക്കെ ഒരു ടൈപ്പ് ആണ്. ആ സിനിമയിൽ അഭിനയിക്കാതിരുന്നത് ഓർക്കുമ്പോൾ സന്തോഷം മാത്രമേയുള്ളു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും ഇഷ്ടപ്പെട്ടില്ലെന്നും, മറ്റ് കാരണങ്ങൾ തോന്നിയതിനാലുമാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചതെന്ന്’ ഷീല പറയുന്നു.

എന്നാൽ കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം ഷീലയായിരുന്നു ചെയ്യാനിരുന്നത്. ‘സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയെങ്കിലും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാംകൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു’എന്ന് ഷീലാമ്മ പറയുന്നു.

ഭാർഗവീനിലയം എന്ന ചിത്രവും ഇതുപോലെ ചില കാരണങ്ങൾകൊണ്ട് നഷ്ടപ്പെട്ടതാണ്. ‘മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ചിത്രത്തിലേക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടു വരികയായിരുന്നു’. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച കഥാപാത്രമായിരുന്നു അന്നും അവസാനം നഷ്ടപ്പെടുകയായിരുന്നു എന്നും നടി വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ