വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്.. റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി: രഞ്ജിനി

സംസ്ഥാന വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ താന്‍ ഹര്‍ജി നല്‍കിയതെന്ന് നടി രഞ്ജനി. തന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് രഞ്ജിനി.

വിനോദ മേഖലയില്‍ വളരെ ഗൗരവമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇതെല്ലാം നിര്‍ത്തേണ്ടിയിരിക്കുന്നു. അമ്മ പോലുള്ള സംഘടനകളിലൊന്നും പരാതിയുമായി പോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കമ്മീഷന് മുമ്പാകെ ചെന്നത്. എന്റെ മൊഴി അവര്‍ രേഖപ്പെടുത്തി.

അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ തന്നിട്ടില്ല. അതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് എനിക്കറിയണം. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളുണ്ടാവില്ല എന്നൊക്കെ എല്ലാവരും പറയുന്നതാണ്. പക്ഷേ അത് എനിക്ക് നേരില്‍ കാണണ്ടേ? കണ്ടിട്ട് പുറത്തുവിടാമല്ലോ.

ഈ റിപ്പോര്‍ട്ട് പുറത്തുവരാന്‍ അഞ്ച് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അത് പുറത്തു വരാഞ്ഞിട്ട് മാധ്യമങ്ങളാണ് അക്ഷമ കാണിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വൈകിയിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ ഇതേ കുറിച്ച് ചോദിക്കും എന്നാണ് ഞാന്‍ കരുതിയത്.

അത് ചോദിക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വരിക തന്നെ വേണം. തിങ്കളാഴ്ച വരെ സമയമുണ്ടല്ലോ. കോടതിയെ ബഹുമാനമുണ്ട്. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തു വരാതെ തടഞ്ഞതിന് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു എന്നാണ് രഞ്ജിനി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക