'റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേ' എന്ന് ആളുകള്‍ വന്ന് ചോദിക്കും, പത്തു വര്‍ഷം സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിച്ചറിഞ്ഞിരുന്നില്ല: നിഷ മാത്യു

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം ആയെങ്കിലും തന്നെ ആള്‍ക്കാര്‍ തിരിച്ചറിയുന്നത് സീരിയല്‍ നടി എന്ന നിലയ്ക്കാണെന്ന് നിഷ മാത്യു. 2012ല്‍ പുറത്തിറങ്ങിയ ‘ഷട്ടര്‍’ എന്ന സിനിമയിലൂടെയാണ് നിഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ‘കൂടെവിടെ’ എന്ന സീരിയലിലെ റാണിയമ്മ എന്ന കഥാപാത്രമാണ് നടിയെ ശ്രദ്ധേയാക്കിയത്.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് പത്തു വര്‍ഷം ആയി. പത്താമത്തെ സിനിമയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. എന്നാല്‍ ഇതുവരെയും ആള്‍ക്കാര്‍ തന്നെ സിനിമ നടി എന്ന നിലക്ക് വന്ന് പരിചയപ്പെട്ടിട്ടില്ല. പക്ഷേ പകരം ടെലിവിഷന്‍ സീരിയലിലെ കഥാപാത്രമാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത്.

പടച്ചോനെ ഇങ്ങള് കാത്തോളീന്റെ ഷൂട്ട് നടന്നത് കോഴിക്കോടാണ്. രാവിലെ അവിടെയുള്ള ആള്‍ക്കാര്‍ വന്ന് തന്നോട് ചോദിക്കും, ‘റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേ’ എന്ന്. ജോയ് മാത്യുവിന്റെ ഷട്ടറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ദുബായില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടായിരുന്നു. ജോയ് മാത്യുവിനെ നേരത്തെ അറിയാമായിരുന്നു.

ലാലിന്റെ ഭാര്യയായിട്ടായിരുന്നു ഷട്ടറില്‍ അഭിനയിച്ചത്. അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രണ്ട് ദിവസം അഭിനയിച്ച് തിരികെ പോകേണ്ടി വന്നാലോ എന്ന് വിചാരിച്ച് ദുബായില്‍ നിന്ന് നാട്ടിലേക്ക് സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് ആരോടും പറയാതെയാണ് വന്നിരുന്നത്.

അഞ്ച് നല്ല സിനിമകള്‍ നല്ല സംവിധായകരൊപ്പവും നല്ല ക്രൂവിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റി. ‘സുനാമി’ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് തുടര്‍ന്നും സിനിമ ചെയ്യണം എന്ന് ഞാന്‍ ഉറപ്പിക്കുന്നത്. അങ്ങിനെ ഇരിക്കുമ്പോഴാണ് കൊറോണ വന്നത്. അതിനിടക്കാണ് ടെലിവിഷന്‍ സീരിയല്‍ പ്രൊഡ്യൂസര്‍ വിളിച്ചിട്ട് ഇങ്ങനെ ഒരു കഥാപാത്രമുണ്ട്.

റാണിയമ്മ എന്നാണ് പേര്, നെഗറ്റീവ് ഷെയ്ഡ് ആണ്. കോളേജ് പ്രിന്‍സിപ്പാളാണ് കഥാപാത്രം, തന്നോട് ചെയ്യാമോ എന്നും ചോദിക്കുന്നത്. സീരിയല്‍ കണ്ടിട്ടില്ലാത്ത സീരിയലിനോട് പുച്ഛമുള്ള ആളായിരുന്നു താന്‍. തനിക്ക് പ്രാക്ടീസ് വേണമെന്ന് വിചാരിച്ചു. അങ്ങനെയാണ് ആ വര്‍ക്ക് ഏറ്റെടുത്തത് എന്നാണ് നിഷ മാത്യു ഒരു മാധ്യമത്തോട് പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ