'സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്'; ശാരീരികമാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയന്‍താര ചക്രവര്‍ത്തി

മലയാള സിനിമയിൽ ബാലതാരമായി വന്ന് ഇപ്പോള്‍ നായികയായി സജീവമാവാന്‍ ഒരുങ്ങുകയാണ് നടി നയൻ‌താര ചക്രവർത്തി. ജെന്റില്‍മാന്‍ 2 എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോൾ. ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ശാരീരിക മാറ്റത്തെക്കുറിച്ച് സംസാരിച്ച നയൻതാരയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതിന്റെ രണ്ട് കാരണങ്ങളിൽ ഒന്ന് പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ട്, ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നതുമായിരുന്നു. പ്ലസ് വണ്ണിൽ എത്തിയതിനു ശേഷമാണ് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയതെന്നും നയൻ‌താര പറഞ്ഞു.

ശരീരം മാറിയതിനെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ഞാനും ചിന്തിക്കും ഇത്രയ്ക്ക് മാറ്റമുണ്ടല്ലേ എന്ന്. സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത് എന്നും താരം വ്യക്തമാക്കി.

ഞാന്‍ അങ്ങനെ ഭക്ഷണം ഒന്നും നേരത്തെ കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകള്‍ക്ക് ഒരു വ്യത്യാസം തോന്നുന്നത് എന്നും നയൻതാര പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക