'സിനിമയില്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ?'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി നയന എല്‍സ

‘ജൂണ്‍’ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നയന എല്‍സ. ‘മണിയറയിലെ അശോകന്‍’, ‘ഉല്ലാസം’ തുടങ്ങിയ സിനിമകളില്‍ എല്ലാം നയന എത്തിയിരുന്നു. താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ് നയന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തനിക്ക് കുറച്ച് ബബ്ലി ലുക്ക് ആണെന്ന് പറഞ്ഞാണ് പല വേഷങ്ങളും തരാതെ ഇരുന്നത്. അഭിനയിപ്പിച്ച് നോക്കുമ്പോള്‍ വേണ്ട രീതിയില്‍ പെര്‍ഫോം ചെയ്യാത്തത് കൊണ്ടാണു വേഷം ലഭിക്കാത്തതെങ്കില്‍ മനസ്സിലാക്കാം, പക്ഷെ ലുക്ക് മാത്രം നോക്കിയാണ് പലപ്പോഴും ഒഴിവാക്കുന്നത്.

ലുക്കിന്റെ പേരില്‍ റിജക്ട് ചെയ്യപ്പെടുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഭാരം കുറച്ചിരിക്കുന്നത്. അതിനു ശേഷമാണ് ബോള്‍ഡ് ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയത്. മോഡേണ്‍ ആയാലും നാടന്‍ കഥാപാത്രങ്ങള്‍ക്ക് ആയാലും നമ്മുടെ ലുക്കും ഹെയര്‍സ്‌റ്റൈലുമൊക്കെ കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.

എല്ലാ വേഷങ്ങളും അഭിനയിച്ചു കാണിക്കാന്‍ നമുക്കു പറ്റില്ല. അതുകൊണ്ടാണ് നമ്മള്‍ പല ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. അത് കണ്ടിട്ടാവാം ചിലപ്പോള്‍ ഒരു സിനിമയില്‍ അവസരം കിട്ടുന്നത്. ബോളിവുഡ് സ്‌റ്റൈലിലെ സാരിയും റിപ്ഡ് ജീന്‍സും അണിഞ്ഞ ഫോട്ടോഷൂട്ടാണ് ഈയടുത്ത് ചെയ്തത്.

പക്ഷേ, സിനിമയില്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ എന്നാണ് ആളുകള്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഇതൊന്നും ആരും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. താന്‍ എക്‌സ്‌പോസ് ചെയ്യുന്നു എന്നാണ് പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നാണ് നയന മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക