പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

വിവാഹത്തിന് മുമ്പ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു നടി മോഹിനി. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മലയാളത്തില്‍ ദിലീപിനൊപ്പവും തമിഴില്‍ പ്രശാന്തിനൊപ്പവുമാണ് തന്നെ കുറിച്ച് ഗോസിപ്പുകള്‍ എത്തിയത് എന്നാണ് മോഹിനി പറയുന്നത്. ”എന്നെ കുറിച്ച് റൂമറുകള്‍ വന്നത് രണ്ട്-മൂന്ന് പേര്‍ക്കൊപ്പമാണ്. പ്രശാന്തിനൊപ്പം ചേര്‍ത്ത് ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തില്‍ ദിലീപ് എന്നെ കുറിച്ചും നിന്നെ കുറിച്ചും ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു.”

”അത് എങ്ങനെ നിന്റെ കാതില്‍ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ പറയും. പക്ഷെ പ്രശാന്തിനെ കുറിച്ച് എന്നോട് ആളുകള്‍ ചോദിക്കും. പ്രശാന്തിന്റെ പിതാവ് ത്യാഗരാജന്‍ അങ്കിളിനും ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. അവനെ ഒരു ക്ലാസ്‌മേറ്റിനെ പോലെയാണ് ഞാന്‍ കണ്ടത്.”

”ഷൂട്ടിംഗിനിടെ കുട്ടികളായ ഞങ്ങള്‍ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമര്‍ വന്നപ്പോള്‍ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോള്‍ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ഗോസിപ്പ് വന്നതെന്ന് കരുതുന്നു.”

”എന്നാല്‍ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല. ക്ലാസ്‌മേറ്റ്‌സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോഗ് പറയാനാകുന്നില്ലെന്ന് ഞാന്‍ പറയും. ഈ പെണ്ണിന് ഈ ഡാന്‍സ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ പ്രശാന്തുമായുള്ള സൗഹൃദം പോയി” എന്നാണ് മോഹിനി പറയുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമാെപ്പം അമേരിക്കയിലാണ് മോഹിനി താമസിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ