അയ്യയ്യോ ചോക്ലേറ്റ് എങ്ങനെയാ തുപ്പിക്കളയുന്നത്.., രജനികാന്ത് ചിത്രത്തില്‍ ആ സീന്‍ ചെയ്തത് ഇങ്ങനെ..: മീന

രജനികാന്തിനൊപ്പം ബാലതാരമായും നായികയായും സ്‌ക്രീനിലെത്തിയ താരമാണ് മീന. 22 ഓളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശേഷമാണ് മീന നായികയായി അരങ്ങേറ്റം കുറിച്ചത്. ‘അന്‍പുള്ള രജനികാന്ത്’ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവങ്ങളാണ് മീന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

അന്‍പുള്ള രജനികാന്ത് ചിത്രത്തില്‍ മീന, രജനി പൂ കൊടുമ്പോള്‍ എറിയുന്നതും ചോക്ലേറ്റ് കൊടുക്കുമ്പോള്‍ തുപ്പി കളയുന്നതുമായുള്ള സീനുകളുണ്ട്. എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന ചോദ്യത്തോടാണ് മീന പ്രതികരിച്ചത്. ഓടൂ, ചിരിക്കൂ എന്ന് പറയുന്നതു പോലെ തന്നെയായിരുന്നു ആ സീനുകളും എന്നാണ് മീന പറയുന്നത്.

”അത് സിനിമയില്‍ ചെയ്യുന്നതല്ലേ, റിയല്‍ അല്ലല്ലോ. ഓടൂ, കരയൂ, ചിരിക്കൂ എന്നൊക്കെ പറയുന്നത് പോലെയാണ് ഇതും. പൂ തന്നപ്പോ ഞാന്‍ വളരെ ഈസിയായിട്ട് എടുത്ത് എറിഞ്ഞു. ചോക്ലേറ്റ് തന്നപ്പോ തുപ്പണം എന്ന് പറഞ്ഞപ്പോള്‍, അയ്യയ്യോ ചോക്ലേറ്റ് എങ്ങനെയാ..”

”ഞാന്‍ കയ്ക്കാം എന്ന് പറഞ്ഞു. അങ്ങനെ ഉണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രത്തിന് വേണ്ടി ഞാന്‍ അങ്ങനെ ചെയ്തു, ഷോട്ട് കഴിഞ്ഞ ശേഷം പുതിയൊരു ചോക്ലേറ്റ് തന്നു” എന്നാണ് മീന ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

1984ല്‍ റിലീസ് ചെയ്ത ചിത്രമാണ് അന്‍പുള്ള രജനികാന്ത്. കെ നാട്യരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അംബികയാണ് നായികയായി എത്തിയത്. അതേസമയം, ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രമാണ് ഇനി മീനയുടെതായി ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആനന്ദപുരം ഡയറീസ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക