ലെസ്ബിയനായാൽ എന്താണ് പ്രശ്നം? ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല : മഞ്ജു പത്രോസ്

കഴിഞ്ഞ കുറച്ചു നാളുകളായി നടി മഞ്ജു പത്രോസിന്റെയും സുഹൃത്ത് സിമി സാബുവിന്റെയും സൗഹൃദം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു. ഒന്നിച്ച് വ്‌ളോഗ് ചെയ്യാൻ തുടങ്ങിയതിന് ശേഷം തങ്ങൾ ലെസ്ബിയൻസ് ആണോ എന്നാണ് പലരും ചോദിക്കുന്നത് എന്നും ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകൾ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓർക്കുമ്പോൾ അതിശയമാണ് എന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, തങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയാണ് മഞ്ജു പത്രോസ്. ‘ഞങ്ങൾ ലെസ്ബിയൻ കപ്പിൾ ആണെന്നൊക്കെ ആളുകൾ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണു കുഴപ്പം? അവർക്കും ജീവിക്കണ്ടേ. ഗേ ആയവർക്കും ലെസ്ബിയൻ ആയവർക്കും ഈ സമൂഹത്തിൽ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല’ എന്നാണ് മഞ്ജു പറയുന്നത്.

ഞാനും സിമിയും ലെസ്ബിയൻസ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ എന്താണു തെറ്റ്? ഞങ്ങൾ ലെസ്ബിയനാണെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും താരം ചോദിക്കുന്നു. തങ്ങൾ സമൂഹത്തിന് യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല എന്നും മഞ്ജു പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം സംസാരിച്ചത്.

Latest Stories

പൊതുഖജനാവില്‍ നിന്ന് പണമെടുക്കുന്നത് എന്തിന്?; മലിനീകരണം നിയന്ത്രിക്കാന്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് പണമീടാക്കണം; ഏതൊക്കെ തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കപ്പലിലെ തീയണയ്ക്കാന്‍ വ്യോമസേന ഹെലികോപ്ടര്‍; ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം

അശ്വിൻ പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്ന് യുവതി; വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

IND VS ENG: കോഹ്ലിയുണ്ടെങ്കിൽ ഇന്ത്യയെ നേരിടാൻ ഏത് ടീമും ഭയക്കും, വിരമിക്കൽ പിൻവലിക്കാൻ സൂപ്പർതാരത്തോട് മുൻ ക്രിക്കറ്റർമാർ, എന്നാൽ...,

ത്രിവിക്രമിന്റെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി; ജൂനിയർ എൻ‌ടി‌ആർ ആ വേഷം ഏറ്റെടുക്കുമോ?

പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടും; ദേശീയതയെ ദുര്‍ബലപ്പെടുത്തും; ജാതി സെന്‍സസ് നടപ്പാക്കരുത്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി എന്‍എസ്എസ്

യുപിഐ ഇടപാടുകൾക്ക് പിഴ; പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; അന്ത്യശാസനം നൽകി ഷിപ്പിംഗ് മന്ത്രാലയം, കപ്പൽ കമ്പനിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നോട്ടീസ്

സ്‌കൂള്‍ സമയമാറ്റം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കും; തീരുമാനം അപക്വവും, അപ്രായോഗികവും; വിദ്യാഭ്യാസ വകുപ്പിനെതിരെ തുറന്നടിച്ച് സമസ്ത