'അത് മലയാളത്തില്‍ ചെയ്തപ്പോള്‍ അനുപം ഖേര്‍ വന്ന് കെട്ടിപ്പിടിച്ചു'; തുറന്നു പറഞ്ഞ് മാളവിക വെയില്‍സ്

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക വെയില്‍സ്. പിന്നീട് സീരിയല്‍ രംഗത്തും മാളവിക സജീവമായി. ബോളിവുഡ് താരം അനുപം ഖേറിന്റെ മുംബൈയിലെ ആക്ടിങ് സ്‌കൂളായ ആക്ടര്‍ പ്രിപ്പേഴ്സില്‍ ചേര്‍ന്ന് പഠിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളാണ് മാളവിക വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.

സിനിമയിലേക്ക് ഇറങ്ങും മുമ്പ് ആ മേഖല നന്നായി മനസിലാക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് അനുപം ഖേറിന്റെ മുംബൈയിലെ ആക്ടിങ് സ്‌കൂളായ ആക്ടര്‍ പ്രിപ്പേഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ നിശ്ചയിച്ചത്. മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്സ് ആണ് ചെയ്തത്. പഠിക്കുമ്പോള്‍ അവിടുത്തെ ഏക മലയാളി വിദ്യാര്‍ത്ഥി താനായിരുന്നു.

പ്രമുഖരായ പല സിനിമാക്കാരുടെ ക്ലാസുകളും അവിടെ ലഭിച്ചു. അനുപം ഖേര്‍ നേരിട്ടും ക്ലാസ് എടുക്കുമായിരുന്നു. അദ്ദേഹത്തിന് എല്ലാ ഭാഷകളോടും ബഹുമാനമാണ്. അനുപം ഖേര്‍ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചതിനെ കുറിച്ചും മാളവിക വ്യക്തമാക്കി. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു താന്‍ ആക്ടിംഗ് സെഷനുകള്‍ ചെയ്തത്.

മലയാളത്തില്‍ താന്‍ ഡ്രാമ ചെയ്തു കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് അനുപം ഖേര്‍ വന്ന് കെട്ടിപ്പിടിച്ചു. അതൊരിക്കലും മറക്കാന്‍ കഴിയില്ല. യോഗ, ഡാന്‍സ്, കരാട്ടേ ഒക്കെ പാഠ്യ വിഷയമായി ഉണ്ടായിരുന്നു. മൂന്ന് മാസമേ ഉള്ളൂവെങ്കിലും ടെക്നിക്കല്‍ വശങ്ങള്‍ പോലും അവിടെ നിന്ന് മനസ്സിലാക്കാന്‍ പറ്റി. അത് തന്നെ വളരെ നന്നായി മോള്‍ഡ് ചെയ്തു എന്നും മാളവിക പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക