'മുഖം വിൻഡോ ഗ്രില്ലിൽ വെച്ച് ഒരാൾ ഉമ്മ തരുമോ എന്നു ചോദിച്ചു' എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു; ദുരനുഭവം പങ്കുവച്ച് മാളവിക

നിരവധി സിനിമകളുടെ തിരക്കുകളിലാണ് നടി മാളവിക മോഹനൻ. ഇപ്പോഴിതാ താൻ ട്രെയിൻ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ് നടി. മുംബൈ ലോക്കൽ ട്രെയിനിൽ രാത്രിയാത്രയ്ക്കിടെ ഒരാൾ മോശമായി പെരുമാറിയെന്ന് പറയുകയാണ് മാളവിക. ആകെ പേടിച്ചുപോയ താൻ എന്തുചെയ്യണമെന്നറിയാതെ മരവിച്ചുപോയെന്നും നടി പറയുന്നു.

ഇപ്പോൾ തന്റെ പക്കൽ സ്വന്തമായി കാറും ഡ്രൈവറുമുള്ളതിനാൽ മുംബൈയിലെ യാത്ര സുരക്ഷിതമാണെന്നും എന്നാൽ കോളേജിൽ പഠിക്കുന്ന സമയത്ത് മുംബൈയിലെ യാത്രകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല എന്നും പറയുകയാണ് നടി. അന്നത്തെ ബസ്, ട്രെയിൻ യാത്രകൾ റിസ്‌ക് എടുക്കുന്നതുപോലെ ആയിരുന്നെന്നും പലപ്പോഴും ഭാഗ്യംകൊണ്ടാകും നമ്മൾ രക്ഷപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഹൗട്ടർഫ്‌ളൈയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാളവിക.

‘ഒരിക്കൽ ഞാനും ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളും ലോക്കൽ ട്രെയിനിൽ തിരിച്ചു വരികയായിരുന്നു. സമയം രാത്രി 9.30 ആയിട്ടുണ്ടാകും. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർ‌ട്ട്മെന്റിലായിരുന്നു ഞങ്ങൾ. കംപാർട്ട്‌മെന്റിൽ ഞങ്ങൾ മൂന്ന് പേരെല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. വിൻഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്.

മൂന്ന് പെൺകുട്ടികളെ കണ്ടതും ഒരാൾ വിൻഡോയുടെ അടുത്തേക്ക് വന്നു. അയാൾ മുഖം ഗ്രില്ലിൽ വെച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങൾ മൂന്ന് പേരും മരവിച്ചിരുന്നുപോയി. അന്ന് ഞങ്ങൾക്ക് 19-20 വയസായിരുന്നു പ്രായം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. പ്രതികരിച്ചാൽ അയാൾ അകത്തേക്ക് ചാടിയക്കയറി വന്നാലോ എന്നാണ് ആലോചിച്ചത്. അടുത്ത സ്‌റ്റേഷൻ വരണമെങ്കിൽ 10 മിനിറ്റെടുക്കും. എല്ലാ പെൺകുട്ടികളുടേയും ജീവിതത്തിൽ ഇത്തരം അനുഭവമുണ്ടാകും. ഒരു സ്ഥലവും പൂർണമായും സുരക്ഷിതമാണെന്ന് തോന്നുന്നില്ല’ എന്നാണ് മാളവിക പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ