ഡബ്‌ള്യു.സി.സി വന്നതിനു ശേഷം സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടോ?; മാലാ പാര്‍വതി പറയുന്നു

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകൃതമായ വനിത കൂട്ടായ്മയാണ് ഡബ്‌ള്യു.സി.സി. എന്നിരുന്നാല്‍ തന്നെയും ഇപ്പോഴും സെറ്റുകളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നുമാണ് നടി മാലാ പാര്‍വതി പറയുന്നത്.

“സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. മലയാള സിനിമയിലെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാല്‍ ആള്‍ക്കാരെ നോക്കിയാണ് സൗകര്യങ്ങള്‍ കൊടുക്കുന്നത്. വര്‍ഗവ്യത്യാസമുണ്ട്. ചിലര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കും. പൊതുവേ അങ്ങനൊരു രീതി കണ്ടിട്ടുണ്ട്.”

“ഡബ്‌ള്യു.സി.സി വന്നതിനു ശേഷം വന്നിട്ടുള്ള മാറ്റത്തെ കുറിച്ച് പൊതുവേ ആള്‍ക്കാര്‍ പറയുന്നത് ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റില്‍ ആള്‍ക്കാര്‍ക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനും ധൈര്യമില്ല എന്ന് പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ ഇല്ലെന്ന് പലര്‍ക്കും അറിയില്ല. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ അംഗമാണെന്നാണ് പലരും കരുതുന്നത്. അപ്പോള്‍ എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ “ഇതേ ഡബ്‌ള്യു.സി.സി വന്നു ഡബ്‌ള്യു.സി.സി വന്നു, മിണ്ടാതിരിക്ക്” എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ