ഡബ്‌ള്യു.സി.സി വന്നതിനു ശേഷം സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടോ?; മാലാ പാര്‍വതി പറയുന്നു

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകൃതമായ വനിത കൂട്ടായ്മയാണ് ഡബ്‌ള്യു.സി.സി. എന്നിരുന്നാല്‍ തന്നെയും ഇപ്പോഴും സെറ്റുകളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നുമാണ് നടി മാലാ പാര്‍വതി പറയുന്നത്.

“സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. മലയാള സിനിമയിലെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാല്‍ ആള്‍ക്കാരെ നോക്കിയാണ് സൗകര്യങ്ങള്‍ കൊടുക്കുന്നത്. വര്‍ഗവ്യത്യാസമുണ്ട്. ചിലര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കും. പൊതുവേ അങ്ങനൊരു രീതി കണ്ടിട്ടുണ്ട്.”

“ഡബ്‌ള്യു.സി.സി വന്നതിനു ശേഷം വന്നിട്ടുള്ള മാറ്റത്തെ കുറിച്ച് പൊതുവേ ആള്‍ക്കാര്‍ പറയുന്നത് ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റില്‍ ആള്‍ക്കാര്‍ക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനും ധൈര്യമില്ല എന്ന് പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ ഇല്ലെന്ന് പലര്‍ക്കും അറിയില്ല. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ അംഗമാണെന്നാണ് പലരും കരുതുന്നത്. അപ്പോള്‍ എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ “ഇതേ ഡബ്‌ള്യു.സി.സി വന്നു ഡബ്‌ള്യു.സി.സി വന്നു, മിണ്ടാതിരിക്ക്” എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ