മലയാളം കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നത് പോലെ തോന്നും.. സംഭാഷണങ്ങള്‍ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ വിവര്‍ത്തനം ചെയ്യും: കയാദു

പത്തൊമ്പതാം നൂറ്റാണ്ട് വിജയമായതോടെ നായകന്‍ സിജു വിത്സനൊപ്പം നങ്ങേലി എന്ന ശക്തയായ നായിക കഥാപാത്രമായി എത്തിയ കയാദു ലോഹറെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദുവിനെ നങ്ങേലിയാക്കി മലയാള സിനിമയ്ക്ക് മറ്റൊരു സൂപ്പര്‍ നായികയെ കൂടിയാണ് വിനയന്‍ സമ്മാനിച്ചിരിക്കുന്നത്.

പത്തൊന്‍പത്താം നൂറ്റാണ്ടിന്റെ സെറ്റ് തനിക്കൊരു പരിശീലനക്കളരി ആയിരുന്നുവെന്ന് കയാദു ലോഹര്‍ പറയുന്നത്. മലയാളം ഭാഷ ആദ്യമായി കേട്ടപ്പോള്‍ തല വട്ടം ചുറ്റുന്നതു പോലെ തോന്നിയെന്നും വര്‍ക്ക് ഷോപ്പിലൂടെയാണ് മനസിലാക്കി എടുത്തത് എന്നുമാണ് കയാദു പറയുന്നത്.

ഞാന്‍ കേരളത്തില്‍ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു. അതു കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം എന്നാണ്.

പത്തൊന്‍പതാം നൂറ്റാണ്ട് ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല. വിനയന്‍ സര്‍ ഞങ്ങള്‍ക്ക് 15 ദിവസത്തെ വര്‍ക്ഷോപ്പ് തന്നു. അതിനു ശേഷമാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്. ആ വര്‍ക്ഷോപ്പ് എനിക്ക് ഒരു പഠന യാത്രയായിരുന്നു. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്.

ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്റെ യാത്രയില്‍ ഈ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ഷൂട്ടിംഗ് ആയപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അര്‍ഥം ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ല.

ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു സംഭാഷണങ്ങള്‍ മംഗ്ലീഷില്‍ എഴുതിയെടുക്കും പിന്നീട് അവ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവര്‍ത്തനം ചെയ്യും. അതുകൊണ്ടുതന്നെ ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാന്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ഉണ്ടെന്നാണ്.

മലയാളികള്‍ പറയുന്നതുപോലെ ഡയലോഗുകള്‍ക്ക് ചുണ്ടനക്കിയെന്നും കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കേള്‍ക്കുന്നത് സന്തോഷം തന്നെയാണ്. ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് നങ്ങേലി. എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിത് എന്നാണ് കയാദു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ