മലയാളം കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നത് പോലെ തോന്നും.. സംഭാഷണങ്ങള്‍ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ വിവര്‍ത്തനം ചെയ്യും: കയാദു

പത്തൊമ്പതാം നൂറ്റാണ്ട് വിജയമായതോടെ നായകന്‍ സിജു വിത്സനൊപ്പം നങ്ങേലി എന്ന ശക്തയായ നായിക കഥാപാത്രമായി എത്തിയ കയാദു ലോഹറെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദുവിനെ നങ്ങേലിയാക്കി മലയാള സിനിമയ്ക്ക് മറ്റൊരു സൂപ്പര്‍ നായികയെ കൂടിയാണ് വിനയന്‍ സമ്മാനിച്ചിരിക്കുന്നത്.

പത്തൊന്‍പത്താം നൂറ്റാണ്ടിന്റെ സെറ്റ് തനിക്കൊരു പരിശീലനക്കളരി ആയിരുന്നുവെന്ന് കയാദു ലോഹര്‍ പറയുന്നത്. മലയാളം ഭാഷ ആദ്യമായി കേട്ടപ്പോള്‍ തല വട്ടം ചുറ്റുന്നതു പോലെ തോന്നിയെന്നും വര്‍ക്ക് ഷോപ്പിലൂടെയാണ് മനസിലാക്കി എടുത്തത് എന്നുമാണ് കയാദു പറയുന്നത്.

ഞാന്‍ കേരളത്തില്‍ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു. അതു കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം എന്നാണ്.

പത്തൊന്‍പതാം നൂറ്റാണ്ട് ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല. വിനയന്‍ സര്‍ ഞങ്ങള്‍ക്ക് 15 ദിവസത്തെ വര്‍ക്ഷോപ്പ് തന്നു. അതിനു ശേഷമാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്. ആ വര്‍ക്ഷോപ്പ് എനിക്ക് ഒരു പഠന യാത്രയായിരുന്നു. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്.

ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്റെ യാത്രയില്‍ ഈ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ഷൂട്ടിംഗ് ആയപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അര്‍ഥം ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ല.

ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു സംഭാഷണങ്ങള്‍ മംഗ്ലീഷില്‍ എഴുതിയെടുക്കും പിന്നീട് അവ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവര്‍ത്തനം ചെയ്യും. അതുകൊണ്ടുതന്നെ ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാന്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ഉണ്ടെന്നാണ്.

മലയാളികള്‍ പറയുന്നതുപോലെ ഡയലോഗുകള്‍ക്ക് ചുണ്ടനക്കിയെന്നും കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കേള്‍ക്കുന്നത് സന്തോഷം തന്നെയാണ്. ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് നങ്ങേലി. എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിത് എന്നാണ് കയാദു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി