വിവാഹം കഴിഞ്ഞ നടി എന്ന വേര്‍തിരിവില്ല, മലയാളത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും സംവിധായകര്‍ എന്നെ വിളിക്കുന്നുണ്ട്: കനിഹ

മലയാള സിനിമയോടും പ്രേക്ഷകരോടും തനിക്ക് ബഹുമാനമാണെന്ന് നടി കനിഹ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ മലയാള സിനിമയെ കുറിച്ച് സംസാരിച്ചത്. ഒരു വിവാഹം കഴിഞ്ഞ നടി എന്ന നിലയിലോ അല്ലാതെയോ മലയാള സിനിമയില്‍ ഇതുവരെ യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് കനിഹ പറയുന്നത്.

മലയാള സിനിമയോടും പ്രേക്ഷകരോടും വലിയ ബഹുമാനമാണ്. ഒരു വിവാഹം കഴിഞ്ഞ നടി എന്ന നിലയിലോ അല്ലാതെയോ തനിക്ക് ഇതുവരെ മലയാള സിനിമയില്‍ നിന്നും യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കില്‍ പോലും സംവിധായകര്‍ തന്നെ വിളിക്കുന്നുണ്ട്. അതിനെ താന്‍ ബഹുമാനിക്കുന്നു എന്നാണ് കനിഹ പറയുന്നത്.

ജോഷി ചിത്രം പാപ്പാന്‍ ആണ് കനിഹ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി സിനിമയിലും കനിഹ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഭാഗ്യദേവത, പഴശ്ശിരാജ, മാമാങ്കം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ദ്രോണ തുടങ്ങി നിരവധി ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായ താരമാണ് കനിഹ. തെന്നിത്യന്‍ സിനിമകളില്‍ സജീവമായ താരം മലയാളം സിനിമയോടാണ് അടുത്ത് നില്‍ക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക