ആ സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തി നടി കല്യാണി

ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി കല്യാണി രോഹിത്. ഒരു കാലത്ത് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് കല്യാണി രോഹിത്. മുല്ലവള്ളിയും തേന്‍മാവും അടക്കമുള്ള മലയാള സിനിമകളിലും മിനിസ്‌ക്രീനിലും കല്യാണി തിളങ്ങിയിരുന്നു. എന്നാല്‍ ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

ഡിപ്രഷന്‍ ബാധിച്ചത് അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നടിയെ അലട്ടിയിരുന്നു. ഇതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛന്‍ മദ്യപിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.”

”ചെറുപ്പം മുതലേ അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാനും അമ്മയും ഒരു ഷോയില്‍ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു. പക്ഷേ അച്ഛന്‍ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയില്‍ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്.”

”ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മര്‍ദനത്തിനിടെ അമ്മ പലപ്പോഴും തളര്‍ന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നില്‍ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.”

”എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസില്‍ വിവാഹം കഴിക്കാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ചു.”

”ആ സമയത്താണ് ഡിപ്രഷന്‍ എന്നെ ബാധിച്ചത്. ഒരു ദിവസം എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല. എനിക്ക് എന്റെ കാല്‍ അവിടെ ഉണ്ടെന്ന് പോലും അറിയാന്‍ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജര്‍ ഓപ്പറേഷന്‍ നടത്തി. അതിന് ശേഷം ഞങ്ങള്‍ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു” എന്നാണ് കല്യാണി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ