മലയാള സിനിമയുടെ ട്രെന്‍ഡ് വെച്ച് എന്നെ വില്ലത്തി കഥാപാത്രത്തിലേക്ക് മാത്രമേ വിളിക്കുള്ളു.. എന്നാല്‍..: ഗീതി സംഗീത

ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗീതി സംഗീത. ചുരുളിക്ക് മുമ്പ് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും ചുരുളിയിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഗീതി ഇപ്പോള്‍.

ചുരുളിക്ക് ശേഷം ചെയ്ത ഞാന്‍ ഭാഗമായ 15 ഓളം സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതില്‍ എല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാണ്. ചുരുളി ആണ് ഹൈലൈറ്റ് ആയിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വരുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം, മിഥുന്‍ മാനുവലിന്റെ സിനിമ, പ്രിയദര്‍ശന്‍ സാറിന്റെ സിനിമ ഒക്കെ പുറത്തിറങ്ങാനുണ്ട്. അതില്‍ വ്യത്യസ്ത കഥാപാത്രങ്ങളാണ്.

എന്റെ ആദ്യ ചിത്രം ക്യൂബന്‍ കോളനി ആയിരുന്നു. അതില്‍ ഞാന്‍ വില്ലത്തി ആയിരുന്നു. അന്ന് എന്നോട് പലരും ചോദിച്ചു, ആദ്യത്തെ സിനിമ തന്നെ വില്ലത്തി ക്യാരക്ടര്‍ ചെയ്താല്‍ ആ റോളിലേക്ക് തന്നെയല്ലേ വിളിക്കുള്ളു, മലയാളത്തിന്റെ ഒരു ട്രെന്‍ഡ് വച്ച് പൊലീസ് വേഷം ചെയ്തയാളെ സ്ഥിരമായിട്ട് പൊലീസ് വേഷത്തിന് വിളിക്കുന്നു അങ്ങനെ.

പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയൊരു പ്രശ്‌നം ഇതുവരെ വന്നിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. എന്റെ ബോള്‍ഡ് കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ മനസില്‍ നില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം വന്നത് എന്നാണ് ഗീതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക