ഷൂട്ട് കഴിഞ്ഞയുടന്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടു, ഭക്ഷണം വലിച്ചു വാരി കഴിച്ചതിനാല്‍ തല ചുറ്റല്‍ ഉണ്ടാകുമായിരുന്നു: ഫറ ഷിബ്‌ല

കക്ഷി അമ്മിണിപ്പിള്ള സിനിമയ്ക്കായി ശരീരഭാരം വര്‍ദ്ധിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ഫറ ഷിബ്‌ല. സിനിമയ്ക്കായി 68 കിലോയില്‍ നിന്ന് 85-ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിംഗിന് ശേഷം വീണ്ടും 68-ലേക്ക് എത്തി. വണ്ണം വയ്ക്കാന്‍ വേണ്ടി റിസ്‌ക് എടുത്തതും ഷൂട്ട് തീര്‍ന്നയുടന്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നതിനെ കുറിച്ചുമാണ് ഫറ പറയുന്നത്.

സിനിമയ്ക്ക് വേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വര്‍ധിപ്പിച്ചത്. സിനിമ ഷൂട്ടിംഗ് തുടങ്ങും മുമ്പ് തന്നോട് പറഞ്ഞത് ഒരു ഫുട്‌ബോള്‍ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളില്‍. അതുകൊണ്ടാണ് വണ്ണം വയ്ക്കാന്‍ കുറച്ച് റിസ്‌ക്ക് എടുക്കേണ്ടി വന്നത്. രാത്രി കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പൊക്കെ ചിക്കനും ഗോതമ്പ് പലഹാരങ്ങളും കഴിച്ചിരുന്നു.

ദിവസവും ഐസ്‌ക്രീമും ചോക്ലേറ്റും സ്വീറ്റ്‌സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ കൂടി. ഇതുപോരാ ഇനിയും വണ്ണം വയ്ക്കണമെന്ന് സംവിധായകന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയില്‍ വച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. അതെല്ലാം വലിച്ചുവാരി കഴിച്ചു.

ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു. താനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന് ചോദിക്കാറുണ്ട്, കാരണം താന്‍ തന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്ന് തനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയില്‍ ഒരു മാസം ഇടവേളയും വന്നു.

ആ ഒരു മാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിര്‍ത്തുകയെന്നത്. കാരണം എനിക്ക് ഹോര്‍മോണല്‍ ഇംബാലന്‍സ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ഒരുവിധം ഷൂട്ട് തീര്‍ന്ന ഉടനെ താന്‍ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെഡിസിന്‍ എടുത്തു. ജിമ്മില്‍ പോയി. കൃത്യമായി ഡയറ്റിങ് തുടങ്ങി. മൂന്നുമാസം ലോ കാര്‍ബ്-ഹൈ പ്രോട്ടീന്‍ ഡയറ്റായിരുന്നു പിന്തുടര്‍ന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ 85 കിലോയില്‍ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചത് എന്നാണ് ഫറ ഷിബ്ല പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ