കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്ന് ആ നടി ചോദിച്ചു, പിന്നീടൊരിക്കൽ എനിക്കൊപ്പമുള്ള സീനിൽ മനഃപൂർവ്വം റീടേക്കുകൾ പോയി; തന്നെ ഒരുപാട് വിഷമിപ്പിച്ചത് നടിമാർ : അംബിക

കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അംബിക. തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫെമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തുടക്ക സമയത്ത് തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫീമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക.

ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അപമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.’ എറണാകുളത്ത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കാനാകുന്ന സമയത്ത് കാതിൽ വീഴുന്ന രീതിയിൽ പുതിയ ആൾക്കാരൊക്കെയല്ലേ? എന്തിനാണ് അതിന്റെ ആവശ്യം? കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്ന് ചോദിച്ചു…എനിക്കത് വല്ലാതെയായി. എന്റെ കണ്ണൊക്കെ നിറഞ്ഞു’ അംബിക പറഞ്ഞു.

‘അവർ വേറെയും ഒന്ന് രണ്ട് പടങ്ങളിൽ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അപ്പോൾ അമ്മ എന്നോട് നീ കഴിക്കണ്ട വാ എന്ന് പറഞ്ഞ് കൊണ്ടുപോയി. എന്നെ അവിടെ ഇരുത്തി അമ്മ എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ പോയി നാലഞ്ച് കരിമീൻ ഒക്കെ വാങ്ങിച്ചു കൊണ്ടുവന്നു’

‘മറ്റൊരു സമയത്തും അവർ വേറൊരു ഷൂട്ടിങ്ങിന്റെ സമയത്തും ബുദ്ധിമുട്ടിച്ചു. എനിക്ക് വേറെ ഒരു സിനിമയുടെ ഷൂട്ടിങ് പോകണമായിരുന്നു. അന്ന് വൈകുന്നേരത്തെ ട്രെയിനിന് പോകണമായിരുന്നു. ഇവർ മനഃപൂർവ്വം 10, 12 ടേക്ക് എടുക്കും. എന്നോട് ഡയറക്ടർ വിളിച്ചു ചോദിച്ചു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന്. ഞാൻ ഇല്ലെന്ന് പറഞ്ഞു ‘

‘ഒന്നോ രണ്ടോ മൂന്നോ തവണയെങ്കിൽ അത്ര ശ്രദ്ധിക്കില്ല. അതിലും കൂടിയാൽ മനസിലാവില്ലേ മനപൂര്വ്വം ചെയുന്നതാണെന്ന്? അങ്ങനെയൊക്കെ എന്നോട് ചെയ്‌തിട്ടുണ്ട്. വേറെ ഒരു ആർട്ടിസ്റ്റ് ഉച്ചക് ഊണ് കഴിക്കാൻ ഇരിക്കാൻ പോയപ്പോ പറ്റില്ല, നീ പോയി അപ്പുറത്ത് ഇരിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’ അംബിക പറഞ്ഞു. അന്നൊക്കെ അച്ഛനും അമ്മയും എന്നെ നിനക്കും ഒരു കാലം വരും, അന്ന് നീ മധുരമായിട്ട് പകരം ചോദിക്കാൻ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്.

എന്നെ അപമാനിച്ച ആ നടിയോട് ഞാൻ മധുരമായിട്ട് പകരം വീട്ടിയിരുന്നു. മദ്രാസിൽ വച്ചായിരുന്നു അത്. അത്യവശ്യം തിളങ്ങി നിൽക്കുന്ന കാലമാണ്. ഞാൻ വസ്ത്രം മാറി പുറത്തേക്ക് വന്നപ്പോൾ അവർ പുറത്ത് നിൽക്കുന്നു. എന്താ ഇവിടെ എന്ന് ഞാൻ ചോദിച്ചു. എനിക്ക് ഇരിക്കാൻ മേക്കപ്പ് റൂമില്ല എന്ന് അവർ പറഞ്ഞു. എന്റെ മനസിൽ ഫ്ലാഷ്ബാക്കുകൾ പോയി. അവരെ വിളിച്ച് എന്റെ റൂമിലിരുത്തി എന്റെ അസിസ്റ്റന്റിനോട് അവിടെ കൂടെയിരിക്കാൻ പറഞ്ഞു. അത് പറയുമ്പോൾ ഉള്ളിൽ ചെറിയൊരു അഹങ്കാരം കലർന്ന ഒരു സന്തോഷമുണ്ടായിരുന്നു എന്ന് അംബിക പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക