കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്ന് ആ നടി ചോദിച്ചു, പിന്നീടൊരിക്കൽ എനിക്കൊപ്പമുള്ള സീനിൽ മനഃപൂർവ്വം റീടേക്കുകൾ പോയി; തന്നെ ഒരുപാട് വിഷമിപ്പിച്ചത് നടിമാർ : അംബിക

കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അംബിക. തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫെമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തുടക്ക സമയത്ത് തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫീമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക.

ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അപമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.’ എറണാകുളത്ത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കാനാകുന്ന സമയത്ത് കാതിൽ വീഴുന്ന രീതിയിൽ പുതിയ ആൾക്കാരൊക്കെയല്ലേ? എന്തിനാണ് അതിന്റെ ആവശ്യം? കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്ന് ചോദിച്ചു…എനിക്കത് വല്ലാതെയായി. എന്റെ കണ്ണൊക്കെ നിറഞ്ഞു’ അംബിക പറഞ്ഞു.

‘അവർ വേറെയും ഒന്ന് രണ്ട് പടങ്ങളിൽ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അപ്പോൾ അമ്മ എന്നോട് നീ കഴിക്കണ്ട വാ എന്ന് പറഞ്ഞ് കൊണ്ടുപോയി. എന്നെ അവിടെ ഇരുത്തി അമ്മ എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ പോയി നാലഞ്ച് കരിമീൻ ഒക്കെ വാങ്ങിച്ചു കൊണ്ടുവന്നു’

‘മറ്റൊരു സമയത്തും അവർ വേറൊരു ഷൂട്ടിങ്ങിന്റെ സമയത്തും ബുദ്ധിമുട്ടിച്ചു. എനിക്ക് വേറെ ഒരു സിനിമയുടെ ഷൂട്ടിങ് പോകണമായിരുന്നു. അന്ന് വൈകുന്നേരത്തെ ട്രെയിനിന് പോകണമായിരുന്നു. ഇവർ മനഃപൂർവ്വം 10, 12 ടേക്ക് എടുക്കും. എന്നോട് ഡയറക്ടർ വിളിച്ചു ചോദിച്ചു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന്. ഞാൻ ഇല്ലെന്ന് പറഞ്ഞു ‘

‘ഒന്നോ രണ്ടോ മൂന്നോ തവണയെങ്കിൽ അത്ര ശ്രദ്ധിക്കില്ല. അതിലും കൂടിയാൽ മനസിലാവില്ലേ മനപൂര്വ്വം ചെയുന്നതാണെന്ന്? അങ്ങനെയൊക്കെ എന്നോട് ചെയ്‌തിട്ടുണ്ട്. വേറെ ഒരു ആർട്ടിസ്റ്റ് ഉച്ചക് ഊണ് കഴിക്കാൻ ഇരിക്കാൻ പോയപ്പോ പറ്റില്ല, നീ പോയി അപ്പുറത്ത് ഇരിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’ അംബിക പറഞ്ഞു. അന്നൊക്കെ അച്ഛനും അമ്മയും എന്നെ നിനക്കും ഒരു കാലം വരും, അന്ന് നീ മധുരമായിട്ട് പകരം ചോദിക്കാൻ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്.

എന്നെ അപമാനിച്ച ആ നടിയോട് ഞാൻ മധുരമായിട്ട് പകരം വീട്ടിയിരുന്നു. മദ്രാസിൽ വച്ചായിരുന്നു അത്. അത്യവശ്യം തിളങ്ങി നിൽക്കുന്ന കാലമാണ്. ഞാൻ വസ്ത്രം മാറി പുറത്തേക്ക് വന്നപ്പോൾ അവർ പുറത്ത് നിൽക്കുന്നു. എന്താ ഇവിടെ എന്ന് ഞാൻ ചോദിച്ചു. എനിക്ക് ഇരിക്കാൻ മേക്കപ്പ് റൂമില്ല എന്ന് അവർ പറഞ്ഞു. എന്റെ മനസിൽ ഫ്ലാഷ്ബാക്കുകൾ പോയി. അവരെ വിളിച്ച് എന്റെ റൂമിലിരുത്തി എന്റെ അസിസ്റ്റന്റിനോട് അവിടെ കൂടെയിരിക്കാൻ പറഞ്ഞു. അത് പറയുമ്പോൾ ഉള്ളിൽ ചെറിയൊരു അഹങ്കാരം കലർന്ന ഒരു സന്തോഷമുണ്ടായിരുന്നു എന്ന് അംബിക പറഞ്ഞു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം