ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് സഹോദരന്‍ മനോജ് മഞ്ചു..; ഗുരുതര ആരോപണവുമായി വിഷ്ണു മഞ്ചു, വീണ്ടും ചര്‍ച്ചയായി കുടുംബപ്രശ്‌നം

‘കണ്ണപ്പ’ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചു ആണെന്ന് നടന്‍ വിഷ്ണു മഞ്ചു. ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിനിടെയാണ് വിഷ്ണു സഹോദരനെതിരെ ആരോപണം ഉയര്‍ത്തിയത്. മോഷ്ടാക്കള്‍ എന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ജീവനക്കാരായ രഘു, ചരിത എന്നിവര്‍ മനോജിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിഷ്ണു പറയുന്നത്.

നാലാഴ്ച മുമ്പാണ് സംഭവം നടന്നത്. മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുത്. എല്ലാ കുടുംബങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും അതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

സിനിമയുടെ വിഎഫ്എക്‌സ് ജോലികള്‍ നിലവില്‍ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നത്. വിഎഫ്എക്‌സ് സംബന്ധമായ ഹാര്‍ഡ് ഡിസ്‌ക് മുംബൈയില്‍ നിന്ന് അയച്ചപ്പോള്‍ അത് എന്റെ അച്ഛന്‍ മോഹന്‍ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്.

ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജര്‍മാര്‍ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ തന്നെ ഹാര്‍ഡ് ഡിസ്‌ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും, പിന്നീട് അവരെ കാണാതാവുകയുമായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ വഴി മനോജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ ഫലമുണ്ടായില്ല. അവര്‍ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും നിര്‍ദേശപ്രകാരം ചെയ്തതാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹാര്‍ഡ് ഡിസ്‌ക് പാസ്വേഡ് പ്രൊട്ടക്റ്റഡ് ആണ്. ആ സുരക്ഷ തകര്‍ക്കാന്‍ 99 ശതമാനവും ആവില്ല എന്നാണ് വിഷ്ണു പറയുന്നത്.

അതേസമയം, മോഹന്‍ ബാബുവിന്റെ ഇളയ മകനാണ് മനോജ് മഞ്ചു. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മനോജ് മോഹന്‍ ബാബുവിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടനെ പുറത്തേക്ക് തള്ളിയതോടെ സംഘര്‍ഷം നടന്നിരുന്നു. മനോജും ഭാര്യയും ഭീഷണിപ്പെടുത്തി വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക