ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് സഹോദരന്‍ മനോജ് മഞ്ചു..; ഗുരുതര ആരോപണവുമായി വിഷ്ണു മഞ്ചു, വീണ്ടും ചര്‍ച്ചയായി കുടുംബപ്രശ്‌നം

‘കണ്ണപ്പ’ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചു ആണെന്ന് നടന്‍ വിഷ്ണു മഞ്ചു. ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിനിടെയാണ് വിഷ്ണു സഹോദരനെതിരെ ആരോപണം ഉയര്‍ത്തിയത്. മോഷ്ടാക്കള്‍ എന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ജീവനക്കാരായ രഘു, ചരിത എന്നിവര്‍ മനോജിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിഷ്ണു പറയുന്നത്.

നാലാഴ്ച മുമ്പാണ് സംഭവം നടന്നത്. മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുത്. എല്ലാ കുടുംബങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും അതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

സിനിമയുടെ വിഎഫ്എക്‌സ് ജോലികള്‍ നിലവില്‍ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നത്. വിഎഫ്എക്‌സ് സംബന്ധമായ ഹാര്‍ഡ് ഡിസ്‌ക് മുംബൈയില്‍ നിന്ന് അയച്ചപ്പോള്‍ അത് എന്റെ അച്ഛന്‍ മോഹന്‍ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്.

ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജര്‍മാര്‍ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ തന്നെ ഹാര്‍ഡ് ഡിസ്‌ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും, പിന്നീട് അവരെ കാണാതാവുകയുമായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ വഴി മനോജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ ഫലമുണ്ടായില്ല. അവര്‍ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും നിര്‍ദേശപ്രകാരം ചെയ്തതാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹാര്‍ഡ് ഡിസ്‌ക് പാസ്വേഡ് പ്രൊട്ടക്റ്റഡ് ആണ്. ആ സുരക്ഷ തകര്‍ക്കാന്‍ 99 ശതമാനവും ആവില്ല എന്നാണ് വിഷ്ണു പറയുന്നത്.

അതേസമയം, മോഹന്‍ ബാബുവിന്റെ ഇളയ മകനാണ് മനോജ് മഞ്ചു. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മനോജ് മോഹന്‍ ബാബുവിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടനെ പുറത്തേക്ക് തള്ളിയതോടെ സംഘര്‍ഷം നടന്നിരുന്നു. മനോജും ഭാര്യയും ഭീഷണിപ്പെടുത്തി വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി