'ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നു'; വീഡിയോയുമായി വിനായകന്‍

ഭാര്യയുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിക്കുന്നുവെന്ന് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു എന്നാണ് വീഡിയോയില്‍ വിനായകന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

”ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി” എന്നാണ് വിനായകന്‍ വീഡിയോയില്‍ പറഞ്ഞത്.

താരത്തെ വിമര്‍ശിച്ചു കൊണ്ടുള്ള അസ്ലീല കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. അതേസമയം, വിനായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന താരമാണ് വിനായകന്‍.

എന്നാല്‍ ഒരു വിഷയത്തെ കുറിച്ച് ക്യാപ്ഷന്‍ ഒന്നുമില്ലാതെ ചിത്രം മാത്രമാണ് വിനായകന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുക. അത് തന്റെ പൊളിറ്റിക്‌സ് ആണെന്ന് വിനായകന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തില്‍ നിന്നും താന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ആളുകള്‍ മനസിലാക്കണം എന്നാണ് വിനായകന്‍ പറഞ്ഞിട്ടുള്ളത്.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍