മുമ്പുണ്ടായിരുന്ന ഞാനല്ല, ഈ സിനിമ ചെയ്ത ശേഷമുള്ള ഞാൻ, അതൊരു രോഗമല്ല സ്വാഭാവികമായ ഒന്നാണ്: സുധി കോഴിക്കോട്

കാതൽ സിനിമ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടികൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കൻ എന്ന കഥാപാത്രം.

അധികം സംഭാഷങ്ങളോ മറ്റോ ഇല്ലാതെ തന്നെ ഗംഭീരമായാണ് സുധി ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. ആദ്യ കാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെയും നാടക വേദികളിലൂടെയും സജീവമായ സുധി ‘രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മുഖ്യധാരാ സിനിമയിൽ സജീവമാവുന്നത്.

ജിയോ ബേബിയുമായുള്ള പരിചയമാണ് പിന്നീട് സുധിക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ചത്. ജിയോ ബേബിയുടെ തന്നെ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡം ഫൈറ്റ്’, ‘ശ്രീധന്യ കാറ്ററിങ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുധി ചെയ്യുകയുണ്ടായി.

ഇപ്പോൾ പുറത്തിറങ്ങിയ കാതൽ സുധിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് എന്നാണ് നിരൂപകർ വിലയിരുത്തുന്നത്. കാതലിലേക്ക് വിളിക്കുമ്പോൾ ഇത്രയും വലിയൊരു കഥാപാത്രത്തെയാണ് തരുന്നതെന്ന് അറിയില്ലായിരുന്നു എന്നാണ് സുധി പറയുന്നത്.

“ചിത്രത്തിന് വേണ്ടിയാണ് ജിയോ തന്ന കിഷോർ കുമാർ എഴുതിയ ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ’ എന്ന പുസ്തകം വായിക്കുന്നത്. അതിലൂടെയാണ് ഞാൻ എന്റെ കഥാപാത്രത്തെ പൂർണമായി മനസിലാക്കുന്നത്. കാതൽ പ്രേക്ഷകർക്കുണ്ടാക്കുന്ന മാറ്റത്തേക്കാൾ എനിക്കുണ്ടാക്കിയ വലിയ ഒരു മാറ്റമുണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വരുന്നതുവരെ സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്.

പക്ഷേ ഈ ചിത്രത്തിനായി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും നമുക്കിടയിൽ തന്നെ പ്രത്യേകിച്ച് ഗേ കമ്മ്യൂണിറ്റിയിലുള്ള പലരും സമൂഹം കാരണം അപമാനഭാരത്താൽ ജീവിക്കുന്നുണ്ടെന്നും മനസിലാക്കിയത്.

സിനിമ കണ്ട് കമ്യൂണിറ്റിയിൽപ്പെട്ട പലരും എന്നോട് സംസാരിച്ചിരുന്നു. മുമ്പുണ്ടായിരുന്ന ഞാനല്ല, ഈ സിനിമ ചെയ്ത ശേഷമുള്ള ഞാൻ. കമ്യൂണിറ്റിയെ പ്രത്യേകിച്ച് ഗേ കമ്യൂണിറ്റിയെ എനിക്ക് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഗേ കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത് എന്നതിൽ ഒരു ആശങ്കയും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാനൊരു അഭിനേതാവാണ്. അഭിനയമാണ് എന്റെ പാഷൻ.” ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് സുധി തന്റെ കഥാപാത്രത്തെ കുറിച്ചും അത് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിയത് എന്നും തുറന്ന് സംസാരിച്ചത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്