സ്ഫടികം ജോര്‍ജ് ചേട്ടന് മുന്നില്‍ ഞാന്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു, അതിന് രാവിലെ മുതല്‍ തല്ല് കൊള്ളുകയായിരുന്നു: ശരത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ ശരത്. ഒരിടയ്ക്ക് സിനിമയിലും സീരിയലുകളിലും താരം ഒരുപോലെ തിളങ്ങിയിരുന്നു. തന്റെ ആദ്യത്തെ കൊമേഴ്യല്‍ ഹിറ്റ് സിനിമയെ കുറിച്ചാണ് ശരത് തുറന്നു പറയുന്നത്. റെഡ് കാര്‍പെറ്റ് ഷോയില്‍ സ്വാസികയോടാണ് ശരത് സംസാരിച്ചത്.

സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിച്ച ജോഷി ചിത്രം പത്രത്തിനെ കുറിച്ചാണ് ശരത് പറയുന്നത്. ചിത്രത്തില്‍ ഇബ്‌നു എന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. തിയേറ്ററില്‍ തനിക്ക് കൈയ്യടി നേടി തന്ന രംഗത്തെ കുറിച്ചാണ് ശരത് പറയുന്നത്.

മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999ല്‍ ആയിരുന്നു. തന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല.

ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള്‍ തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയേറ്ററില്‍ ആളുകള്‍ കൈയ്യടിച്ചു.

അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത് എന്നാണ് ശരത് പറയുന്നത്. അതേസമയം, ദയ എന്ന സീരിയലിലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്. 1994ല്‍ സ്വയം എന്ന ചിത്രത്തിലാണ് ശരത് ആദ്യം അഭിനയിക്കുന്നത്. സ്വന്തം ജാനിക്കുട്ടി എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക