സില്‍ക്ക് അത് മനഃപൂര്‍വ്വം ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്, അവള്‍ തീര്‍ത്തും വ്യത്യസ്തയായിരുന്നു: നടന്‍ രവീന്ദ്രന്‍

സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ളതെന്ന് നടന്‍ രവീന്ദ്രന്‍. സില്‍ക്ക് വലിയ ഡാന്‍സര്‍ ഒന്നുമല്ല. പക്ഷെ നമ്മള്‍ എന്തൊക്കെ ചെയ്താലും ആളുകള്‍ സില്‍ക്കിനെ മാത്രം വാ പൊളിച്ച് നോക്കി നില്‍ക്കും. അതുകൊണ്ട് താന്‍ കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് രവീന്ദ്രന്‍ പറയുന്നത്.

സില്‍ക്കിനൊപ്പം രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. സില്‍ക്ക് തീര്‍ത്തും വ്യത്യസ്തയാണ്. അവള്‍ ഒന്നും ചെയ്യണ്ട, ചെയ്യാതെ തന്നെ ഭയങ്കര ആകര്‍ഷണമാണ്. തനിക്ക് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ സില്‍ക്കിന്റെ കൂടെ ഡാന്‍സ് ചെയ്യുമ്പോഴാണ്. സില്‍ക്ക് അങ്ങനെ ഭയങ്കര ഡാന്‍സര്‍ ഒന്നുമല്ല.

പക്ഷെ ഭയങ്കരമായി ആകര്‍ഷിക്കാന്‍ കഴിവുള്ള ആളാണ്. കണ്ണുകള്‍ കൊണ്ട് പോലും ആകര്‍ഷിക്കാന്‍ ആവും. ആളുകള്‍ക്ക് ഭയങ്കര ആരാധനയാണ് അവളോട്. ആളുകള്‍ വാ പൊളിച്ച് നോക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ഒരുത്തന്‍ അവിടെ നില്‍ക്കുന്നതൊന്നും ആളുകള്‍ കാണില്ല.

നമ്മള്‍ പ്രാക്ടീസിന്റെ സമയത്ത് ഡാന്‍സ് ചെയ്‌തോണ്ട് ഇരിക്കുമ്പോള്‍ ഭയങ്കര മൂവ്‌മെന്റ്‌സ് ആണെങ്കില്‍ അപ്പോള്‍ പറയും, ‘സാറേ.. ഈ മൂവ്‌മെന്റ് മാറ്റണം’ എന്ന്. അവളത് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. സില്‍ക്ക് വന്ന് ആ ഡ്രസ് മാറ്റി, ബിക്കിനി പോലത്തെ ഡ്രസ്സിട്ടാല്‍ പിന്നെ ഒരു മനുഷ്യന്‍ നമ്മളെ നോക്കില്ല.

വാ പൊളിച്ചിരിക്കും. അവിടെ നമ്മുടെ ഗ്യാസ് പോകും. ആളൊരു പാവമാണെന്നും സിന്‍സിയര്‍ ആണെന്നുമൊക്കെ പിന്നീടാണ് മനസിലാവുന്നത്. കൊച്ചു കുട്ടികളെ പോലെയൊക്കെയുള്ള സംസാരം കേട്ട് ഇവളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. താന്‍ ശരിക്കും ഷേപ്പ് ചെയ്യപ്പെട്ടത് ഇവരോടൊപ്പം അഭിനയിച്ചപ്പോഴാണ്.

ശിവാജി സാറിനും കമലിനും രജനികാന്തിനും ഒപ്പം അഭിനയിച്ചപ്പോഴൊക്കെ വിരണ്ടിട്ടുണ്ട്. അതിനപ്പുറം വിരണ്ടിട്ടുണ്ട് സില്‍ക്ക് സ്മിതയ്ക്ക് ഒപ്പം ചെയ്യുമ്പോള്‍ എന്നാണ് രവീന്ദ്രന്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ