ഫീസ് കൊടുക്കാനാവാതെ ക്ലാസിന് പുറത്തായി, എന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല.. പക്ഷെ..: രാജേഷ് മാധവന്‍

സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് നടന്‍ രാജേഷ് മാധവന്‍. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്. കൊച്ചിയില്‍ വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി എന്നാണ് രാജേഷ് പറയുന്നത്.

ഭയങ്കര കഷ്ടപ്പാടുകളാണ് അനുഭവിച്ചത്. സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. കൊച്ചിയില്‍ പിജിക്ക് വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേരാനുള്ള ഉള്‍വിളിയില്‍ നാട്ടില്‍ നിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികള്‍ ആറു മാസത്തോളം ഫീസ് കൊടുത്തു.

സെക്കന്‍ഡ് സെമസ്റ്റര്‍ കഴിഞ്ഞതോടെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ നാട്ടില്‍ നിന്ന് തിരിച്ച താന്‍ വേദനയോടെ ആണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാര്‍ലെറ്റും കുടുംബവും ഒരു വിദ്യാര്‍ഥിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം അറിയിക്കുന്നത്.

തന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ സമ്മതിച്ചില്ല. പക്ഷേ, ഇതില്‍ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന് കരുതിയാല്‍ മതിയെന്ന അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. പത്തു മാസത്തോളം തന്റെ ഫീസും മറ്റും അവരാണ് കൊടുത്തത്. കോഴ്‌സ് കഴിഞ്ഞ് ആദ്യം കയറിയ ജോലിക്ക് 5000 രൂപയായിരുന്നു ശമ്പളം.

പിന്നെ അതെങ്ങനെ ഉയര്‍ത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലി ചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീല്‍ഡ് ബുദ്ധിമുട്ടായി. ശേഷം പത്രങ്ങളില്‍ ആര്‍ട്ടിക്കിള്‍ എഴുതി. ഫോട്ടോഗ്രാഫറായും എഡിറ്റിംഗ് ചെയ്തും പണമുണ്ടാക്കി. നാടക ക്യാമ്പ് നടത്തിയും നാടകങ്ങള്‍ എഴുതി നല്‍കിയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു.

ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ് തിരക്കഥ എഴുതാന്‍ തീരുമാനിക്കുന്നത്. ചെയ്തിരുന്ന ജോലികള്‍ എല്ലാം വിട്ട് സുഹൃത്ത് രവിശങ്കറിനൊപ്പം തിരക്കഥ എഴുതാന്‍ കൂടി. ആ പ്രയത്‌നം പിന്നീട് ഫലം കാണുകയായിരുന്നു എന്നാണ് രാജേഷ് മാധവന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക