ഫീസ് കൊടുക്കാനാവാതെ ക്ലാസിന് പുറത്തായി, എന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല.. പക്ഷെ..: രാജേഷ് മാധവന്‍

സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് നടന്‍ രാജേഷ് മാധവന്‍. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്. കൊച്ചിയില്‍ വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി എന്നാണ് രാജേഷ് പറയുന്നത്.

ഭയങ്കര കഷ്ടപ്പാടുകളാണ് അനുഭവിച്ചത്. സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. കൊച്ചിയില്‍ പിജിക്ക് വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേരാനുള്ള ഉള്‍വിളിയില്‍ നാട്ടില്‍ നിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികള്‍ ആറു മാസത്തോളം ഫീസ് കൊടുത്തു.

സെക്കന്‍ഡ് സെമസ്റ്റര്‍ കഴിഞ്ഞതോടെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ നാട്ടില്‍ നിന്ന് തിരിച്ച താന്‍ വേദനയോടെ ആണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാര്‍ലെറ്റും കുടുംബവും ഒരു വിദ്യാര്‍ഥിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം അറിയിക്കുന്നത്.

തന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ സമ്മതിച്ചില്ല. പക്ഷേ, ഇതില്‍ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന് കരുതിയാല്‍ മതിയെന്ന അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. പത്തു മാസത്തോളം തന്റെ ഫീസും മറ്റും അവരാണ് കൊടുത്തത്. കോഴ്‌സ് കഴിഞ്ഞ് ആദ്യം കയറിയ ജോലിക്ക് 5000 രൂപയായിരുന്നു ശമ്പളം.

പിന്നെ അതെങ്ങനെ ഉയര്‍ത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലി ചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീല്‍ഡ് ബുദ്ധിമുട്ടായി. ശേഷം പത്രങ്ങളില്‍ ആര്‍ട്ടിക്കിള്‍ എഴുതി. ഫോട്ടോഗ്രാഫറായും എഡിറ്റിംഗ് ചെയ്തും പണമുണ്ടാക്കി. നാടക ക്യാമ്പ് നടത്തിയും നാടകങ്ങള്‍ എഴുതി നല്‍കിയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു.

ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ് തിരക്കഥ എഴുതാന്‍ തീരുമാനിക്കുന്നത്. ചെയ്തിരുന്ന ജോലികള്‍ എല്ലാം വിട്ട് സുഹൃത്ത് രവിശങ്കറിനൊപ്പം തിരക്കഥ എഴുതാന്‍ കൂടി. ആ പ്രയത്‌നം പിന്നീട് ഫലം കാണുകയായിരുന്നു എന്നാണ് രാജേഷ് മാധവന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ