ഫീസ് കൊടുക്കാനാവാതെ ക്ലാസിന് പുറത്തായി, എന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല.. പക്ഷെ..: രാജേഷ് മാധവന്‍

സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് നടന്‍ രാജേഷ് മാധവന്‍. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്. കൊച്ചിയില്‍ വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി എന്നാണ് രാജേഷ് പറയുന്നത്.

ഭയങ്കര കഷ്ടപ്പാടുകളാണ് അനുഭവിച്ചത്. സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. കൊച്ചിയില്‍ പിജിക്ക് വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേരാനുള്ള ഉള്‍വിളിയില്‍ നാട്ടില്‍ നിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികള്‍ ആറു മാസത്തോളം ഫീസ് കൊടുത്തു.

സെക്കന്‍ഡ് സെമസ്റ്റര്‍ കഴിഞ്ഞതോടെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ നാട്ടില്‍ നിന്ന് തിരിച്ച താന്‍ വേദനയോടെ ആണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാര്‍ലെറ്റും കുടുംബവും ഒരു വിദ്യാര്‍ഥിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം അറിയിക്കുന്നത്.

തന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ സമ്മതിച്ചില്ല. പക്ഷേ, ഇതില്‍ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന് കരുതിയാല്‍ മതിയെന്ന അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. പത്തു മാസത്തോളം തന്റെ ഫീസും മറ്റും അവരാണ് കൊടുത്തത്. കോഴ്‌സ് കഴിഞ്ഞ് ആദ്യം കയറിയ ജോലിക്ക് 5000 രൂപയായിരുന്നു ശമ്പളം.

പിന്നെ അതെങ്ങനെ ഉയര്‍ത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലി ചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീല്‍ഡ് ബുദ്ധിമുട്ടായി. ശേഷം പത്രങ്ങളില്‍ ആര്‍ട്ടിക്കിള്‍ എഴുതി. ഫോട്ടോഗ്രാഫറായും എഡിറ്റിംഗ് ചെയ്തും പണമുണ്ടാക്കി. നാടക ക്യാമ്പ് നടത്തിയും നാടകങ്ങള്‍ എഴുതി നല്‍കിയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു.

ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ് തിരക്കഥ എഴുതാന്‍ തീരുമാനിക്കുന്നത്. ചെയ്തിരുന്ന ജോലികള്‍ എല്ലാം വിട്ട് സുഹൃത്ത് രവിശങ്കറിനൊപ്പം തിരക്കഥ എഴുതാന്‍ കൂടി. ആ പ്രയത്‌നം പിന്നീട് ഫലം കാണുകയായിരുന്നു എന്നാണ് രാജേഷ് മാധവന്‍ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം