വിശന്നിട്ട് ഒരു ബിസ്‌ക്കറ്റ് കൂടുതല്‍ എടുത്തതിന് അയാള്‍ എന്റെ കയ്യില്‍ അടിച്ചു, അന്ന് ആ സെറ്റില്‍ വെച്ച് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി: ദുരനുഭവം പങ്കുവെച്ച് നടന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നന്ദു . 1986 ല്‍ പുറത്ത് ഇറങ്ങിയ സര്‍വകലാശാല എന്ന ചിത്രത്തിലൂടെയാണ് നന്ദു സിനിമയില്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമാ സെറ്റില്‍ തനിക്ക് നേരിട്ട ദുരനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

”സിനിമ സെറ്റില്‍ വൈകുന്നേരം ചായ ലഭിക്കും. ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും. ചിലപ്പോള്‍ ബോണ്ട ആയിരിക്കും, അല്ലെങ്കില്‍ വട എന്നിങ്ങിനെ എന്തെങ്കിലും ആയിരിക്കും ലഭിക്കുക. ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്‌കറ്റ് ലഭിക്കും. ആ സെറ്റില്‍ ബിസ്‌കറ്റ് ആയിരുന്നു ലഭിച്ചത്.

ആദ്യം എല്ലാവര്‍ക്കും ഒരു കപ്പില്‍ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്‌കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാല്‍പത് പേരുണ്ട്. അദ്ദേഹം എല്ലാവര്‍ക്കും രണ്ട് ബിസ്‌കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാന്‍ അതില്‍ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാള്‍ എന്റെ കയ്യില്‍ ഒരു അടി തന്നു. ബിസ്‌കറ്റ് ആ പാത്രത്തില്‍ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞുവെന്നും നന്ദു പറയുന്നു.

ഇതെല്ലാം മറ്റെയാള്‍ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്‌കറ്റ് എടുത്തപ്പോള്‍ ആള്‍ ഓടി കൊണ്ട് വന്നു. ഉടന്‍ തന്നെ ചാന്ദ്രേട്ടന്‍ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയില്‍ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്”… ആദ്യ ചിത്രത്തിലെ ഒര്‍മ പങ്കുവെച്ച് കൊണ്ട് നന്ദു പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക