മമ്മൂക്ക അത് അനായാസമായാണ് കൈകാര്യം ചെയ്തത്, അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് തൊഴണം, തുറന്നുപറഞ്ഞ് നന്ദു

മമ്മൂട്ടി വ്യത്യസ്ത ഭാഷകള്‍ സംസാരിച്ച് ഞെട്ടിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നന്ദു. സിനിമയില്‍ പല ഭാഷകളും താന്‍ സംസാരിച്ചിട്ടുണ്ടെങ്കിലും കാസര്‍ഗോഡ് ഭാഷ തനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയിരുന്നു എന്നാണ് നന്ദു പറയുന്നത്. കാസര്‍ഗോഡ് ഭാഷ പറഞ്ഞപ്പോ ശരിക്കും വെളളം കുടിച്ചുപോയി. അത് ബുദ്ധിമുട്ടാണ്, സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു വ്യക്തമാക്കി.

മമ്മൂക്കയൊക്കെ അത് അനായാസമായി ചെയ്തു. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്. മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. ് സമ്മതിച്ചു കൊടുക്കണം. മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും.

തിരുവനന്തപുരം ഭാഷയില് സാധാരണ സെന്റിമെന്റ് പറഞ്ഞാല്‍ ആളുകള് കൂവുകയാണ് ചെയ്യാറ്. കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്റിമെന്റല്‍ സീന്‍ ചെയ്തത്, നന്ദു പറയുന്നു. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമല്ലെ എന്ന് മനസ്സിലായത് അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. നന്ദു പറഞ്ഞു.

പാലാ ഭാഷയൊന്നും എനിക്ക് കുഴപ്പമല്ല. അത് ഒരുപാട് ആളുകളോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. സുരാജ് വെഞ്ഞാറമൂട് നേരിട്ട് സംസാരിക്കുക സിനിമയിലുളള പോലെയല്ല. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ശൈലി മാറ്റി പിടിക്കുന്നതാണ്. ആ ശൈലി ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോ രാജാമാണിക്യം സിനിമയിലേത് തിരുവനന്തപുരത്തെ ഭാഷയാണെന്ന് ജനങ്ങള് തെറ്റിദ്ധരിച്ചു. തിരുവനന്തപുരം ഭാഷ ശരിക്കും കേള്‍ക്കണം എന്നുണ്ടെങ്കില്‍ ജഗതി ശ്രീകുമാര്‍ ചേട്ടന്‍ ധിം തരികിടതോം എന്ന ചിത്രത്തില്‍ ശരിയായി ഉപയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിന്റെതായി ചില പ്രത്യേക വാക്കുകളുണ്ട്. ഹാസ്യനടന്‍ എന്നത് ആയിപ്പോയതാണ് എന്നും നന്ദു പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ