സിനിമയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന നിലയിലാണ് അന്ന് നടന്നത്; ബിജുമേനോനെ കുറിച്ച് മനു വര്‍മ്മ

ബിജു മേനോനുമായി വളരെ അടുപ്പമുള്ള നടനാണ് മനു വര്‍മ്മ. ഇപ്പോഴിതാ തീരെ അഭിനയിക്കാന്‍ ഇഷ്ടമില്ലാതെയാണ് ബിജു സിനിമയിലേക്ക് എത്തുന്നതെന്നാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനു പറയുന്നത്.

‘ബിജു മേനോന്‍ എനിക്ക് എന്റെ സഹോദരനെ പോലെയാണ്. സംയുക്ത എന്റെ ബന്ധുവും ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നതിന് ശേഷമാണ് ബിജു സിനിമാ മേഖലയിലേക്ക് എത്തുന്നത്. ശരിക്കും അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് എത്തിയ ആളല്ല ബിജുവെന്നാണ്’, മനു വര്‍മ്മ പറയുന്നത്.

‘ഒരു ഇന്റര്‍വ്യൂവിന് വേണ്ടി ബിജു അവന്റെ ചേട്ടന്റെ കൂടെ സിനിമാ ലൊക്കേഷനിലേക്ക് പോയതാണ്. താടിയൊക്കെ വളര്‍ത്തി അഭിനയത്തോട് ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയായിരുന്നു ബിജു അന്ന്. ബിജുവിന്റെ ചേട്ടനാണ് അഭിനയിക്കാന്‍ ഇഷ്ടമുണ്ടായിരുന്നത്.

അവിടെ ചെന്നപ്പോള്‍ സംവിധായകന് ഇഷ്ടപ്പെട്ടത് ബിജുവിനെ. അങ്ങനെയാണ് അവന്‍ സിനിമയിലെത്തുന്നത്. ഞാനും സിനിമയിലേക്ക് വന്നതിന് ശേഷം ബിജുവിനെ കണ്ടപ്പോള്‍ ഇതിനെ പറ്റി യാതൊരു താല്‍പര്യവുമില്ലാതെയാണ് അവന്‍ നിന്നത്’. മനു പറയുന്നു.

‘സിനിമയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന നിലയിലാണ് ബിജു അന്ന് നടന്നത്. അവനൊരു മടിയനാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഫൈറ്റ് സീനൊക്കെ ചെയ്യാന്‍ നല്ല മടിയുള്ള കൂട്ടത്തിലാണ്. എല്ലാ കഴിവുകളുമുള്ള ആളാണ് ബിജു മേനോന്‍. പ്രത്യേകിച്ച് ശബ്ദം. ശ്രദ്ധിച്ചാല്‍ മമ്മൂക്കയുടെ സൗണ്ട് അവനുണ്ട്. മനു കൂട്ടിച്ചേര്‍ത്തു

ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമയൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നാലാം മുറ’യാണ് ബിജു മേനോന്റെ പുതിയ ചിത്രം. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക