'എല്ലാ ഞായറാഴ്ചയും എണ്ണതേച്ച് കുളിക്കും, ഇടയ്ക്കിടെ ഫേഷ്യൽ, തേങ്ങാവെള്ളവും ..' ; 20 വർഷമായി പിന്തുടരുന്ന ദിനചര്യ വെളിപ്പെടുത്തി മാധവൻ

20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ ദിനചര്യ വെളിപ്പെടുത്തി ആർ. മാധവൻ. നടന്റെ സ്ക്രീനിലെ യുവത്വം പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിട്ടുണ്ട്. ഈയിടെ സിനിമയിൽ നടൻ ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങളും നടൻ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ മാധവന്റെ മുടി സംരക്ഷണത്തിന്റെ രഹസ്യമാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

അടുത്തിടെ ജിക്യു ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആർ. മാധവൻ തന്റെ മുടി സംരക്ഷണത്തെ കുറിച്ച് തുറന്നു പറഞ്ഞതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ദിനചര്യ വളരെ ലളിതമാണെന്നും സൂര്യപ്രകാശം തനിക്ക് നടൻ പങ്കുവെച്ചു. ‘എല്ലാ ഞായറാഴ്ചയും ഞാൻ എള്ളെണ്ണ ഉപയോഗിച്ച് എണ്ണ തേയ്ക്കാറുണ്ട്… നിങ്ങൾ അത് നിങ്ങളുടെ ശരീരം മുഴുവൻ, പ്രത്യേകിച്ച് നിങ്ങളുടെ തലയിൽ പുരട്ടണം. മറ്റ് ദിവസങ്ങളിൽ ഒരു പ്രത്യേക രീതിയിൽ വെളിച്ചെണ്ണ പുരട്ടും’ 20 വർഷത്തിലേറെയായി താൻ ഈ ആയുർവേദ ദിനചര്യ പിന്തുടരുന്നുണ്ടെനിന്നും ആർ. മാധവൻ കൂട്ടിച്ചേർത്തു.

തമിഴ് സിനിമയിലെ തന്റെ കരിയറിൽ മീശയില്ലാത്ത ആദ്യത്തെ തമിഴ് നടൻ താനാണെന്ന് ആളുകൾ ചൂണ്ടിക്കാണിച്ചിരുന്നതായി 55 കാരനായ നടൻ ഓർമ്മിച്ചു. നിറയെ മുടി ഉള്ള ഒരു മുഖം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പങ്കുവെച്ചു. തന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ചും നടൻ സംസാരിച്ചു. അതിൽ അതിരാവിലെ ഗോൾഫ് കളിക്കുന്നതും ഉൾപ്പെടുന്നു. ടാൻ ചെയ്യുമ്പോൾ ഈ വ്യായാമം ചർമ്മത്തിന്റെ ഇറുക്കം നിലനിർത്താനും ചുളിവുകളില്ലാതെ നിലനിർത്താനും സഹായിക്കുന്നു എന്നും നടൻ പറയുന്നു.

തന്റെ ചർമ്മത്തിൽ ഫില്ലറുകളോ മറ്റൊന്നും തന്നെ ചെയ്തിട്ടില്ല, പകരം ഇടയ്ക്കിടെ ഫേഷ്യലും വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഉപയോഗിക്കുകയും ചെയ്യാറുണ്ട് എന്നും മാധവൻ പറഞ്ഞു. കൂടാതെ മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം കഴിക്കുകയും ചെയ്യും.

ധുരന്ദർ , ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകൾക്കായി ഒരുങ്ങുകയാണ് നടൻ ഇപ്പോൾ. ഫാത്തിമ സന ഷെയ്ഖിനൊപ്പം അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രമായ ആപ് ജൈസ കോയിയിലാണ് അദ്ദേഹം ഏറ്റവും അവസാനമായി സ്‌ക്രീനിലെത്തിയത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം