ഒരിക്കലും യോജിക്കാത്ത അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് സൈലന്‍സര്‍: ഇര്‍ഷാദ്

ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയനന്ദനന്‍ ഒരുക്കുന്ന സൈലന്‍സര്‍ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. ഈനാശുവിന്റെ മകനായ സണ്ണി എന്ന കഥാപാത്രമായി എത്തുന്നത് ഇര്‍ഷാദാണ്. അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് സൈലന്‍സറെന്ന് ഇര്‍ഷാദ് പറയുന്നു.

“സൈലന്‍സര്‍ സിനിമയില്‍ ലാല്‍ ചെയുന്ന ഈനാശു എന്ന കഥാപാത്രത്തിന്റെ മകനായ സണ്ണി ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്നും വളര്‍ന്ന് പുത്തന്‍പണക്കാരനായ ചെറുപ്പക്കാരനാണ് സണ്ണി. അത്യാവശ്യം സമ്പത്തൊക്കെയായി നല്ല സൗകര്യത്തില്‍ ജീവിക്കുന്ന പുതിയ തലമുറയിലെ ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് ബാറുണ്ട്, ബ്ലേഡ് കമ്പനിയുണ്ട്. അത്തരം ജീവിതം നയിക്കുന്ന അയാളോട് അപ്പനായ ഈനാശുവിന് എതിര്‍പ്പുണ്ട്. ഒരിക്കലും യോജിക്കാത്ത അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് ഈ സിനിമ പറയുന്നത്.” മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞു.

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ “സൈലന്‍സര്‍” എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സറിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സൈലന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 24ന് ചിത്രം റിലീസിനെത്തും.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു