'വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി..'; ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം

‘ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന്‍ ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ആ വീഡിയോ എന്നാണ് ബാല പറയുന്നത്. വീഡിയോ കണ്ട് താന്‍ ചിരിച്ചു പോയെന്നും ബാല പറയുന്നുണ്ട്.

”വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി. ഞാന്‍ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, ഞാന്‍ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്‌മെന്റ്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കില്‍ നടന്‍ ഇല്ല, നടന്‍ ഇല്ലെങ്കില്‍ മീഡിയ ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് ഞാന്‍ സംസാരിച്ചത്.”

”ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തു എന്ന നിലയില്‍ എന്റെ പഴയ വിഡിയോയില്‍ നിന്നും എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്. ഞാന്‍ പറഞ്ഞത് എന്ന പോലെ സൂപ്പര്‍ സ്‌ക്രിപ്റ്റില്‍ ചെയ്തിരിക്കുന്നു” എന്നാണ് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നത്.

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബറിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നത്. ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബറുടെ പ്രധാന ആരോപണം. യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ ചീത്ത വിളിക്കുന്നതും വീഡിയോയിലുണ്ട്.

തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് പിന്നീട് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് മാപ്പ് പറഞ്ഞതായും താരം വ്യക്തമാക്കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക