ആറാട്ടണ്ണന്‍ പേടിച്ചാണ് നില്‍ക്കുന്നത്, ചെകുത്താന്‍ മാത്രമല്ല അയാളും തെറ്റുകാരന്‍, ഇവര്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇടണം: ബാല

യൂട്യൂബര്‍ ചെകുത്താന്‍ ചെയ്യുന്നത് തന്നെയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയും ചെയ്യുന്നതെന്ന് നടന്‍ ബാല. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ലാലേട്ടനെ വിളിച്ചപ്പോള്‍ ചെകുത്താനെ പോലുള്ള ആളുകളെ കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് സംസാരിച്ചതെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകള്‍:

ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആറാട്ടണ്ണന്‍ ചെയ്തതും തെറ്റാണ്. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം. മോഹന്‍ലാല്‍ സാറിന്റെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഞാനും വിളിച്ചു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ മുരളിച്ചേട്ടനെ വിളിച്ചാണ് ലാലേട്ടനോട് സംസാരിച്ചത്.

ഞാന്‍ എവിടെയാണ് ഉള്ളതെന്നും കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ചെകുത്താന്റെ കാര്യവും അദ്ദേഹത്തോട് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ക്വാളിറ്റിയെ കുറിച്ചാണ് പറയുന്നത്. ഇത്രയും തരംതാഴ്ന്ന ചെകുത്താനെ പോലുള്ള ആളുകളെ കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം ഇത് എല്ലാം എടുക്കുന്നത്.

ചെകുത്താന്റെ വീഡിയോ ഞാന്‍ കണ്ടു. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവഹേളിക്കുക മാത്രമല്ല ചീത്ത കാര്യങ്ങളടക്കം എത്ര വിഷം നിറഞ്ഞ കാര്യങ്ങളാണ് പറയുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇനിയും നന്മ ചെയ്യണമെന്ന രീതിയാലാണ് അദ്ദേഹമൊക്കെ നില്‍ക്കുന്നത്. സത്യം എന്തായാലും ജയിക്കും, അതിന് കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടെന്ന് വൈറലാകും, പക്ഷേ അതിന് അധികം ആയുസില്ല. നല്ല മനസുള്ള ഒരാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നാല്‍ ആ കണക്ക് മനുഷ്യനല്ല, ദൈവം തീര്‍ക്കും.

ഇതുപോലുള്ള നെഗറ്റീവ് ആളുകള്‍ക്ക് നമുക്കൊരു ഫുള്‍ സ്റ്റോപ്പ് വയ്ക്കണം. ആറാട്ടണ്ണന്റെ ഒരു അഭിമുഖം കണ്ടു. പേടിച്ചാണ് അയാള്‍ അതിന് നില്‍ക്കുന്നത് തന്നെ. ലാലേട്ടനെ ചെകുത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണ് എന്നൊക്കെയാണ് അയാള്‍ പറയുന്നത്. അഭിമുഖം നടത്തുന്ന ആള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്.

സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെ പോലെ ചെകുത്താന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നത്. ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തതും തെറ്റാണ്. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം. കിടക്ക് നിങ്ങളൊക്കെ അകത്ത് കിടക്ക്. നീ ജയിലിനകത്ത് കിടക്കുന്നത് ഞാന്‍ കണ്ടില്ല. ഈ സാത്താന് സാത്താന്‍ തന്നെ കുഴിതോണ്ടിയതാ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ