മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി, ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തുറന്നു പറഞ്ഞു: അലന്‍സിയര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് ശരിയാകുമെന്ന് തോന്നിയില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നായിരുന്നു കേട്ടിട്ടുള്ളത്. ഭാര്യയെ വിളിച്ച് ചോദിച്ചപ്പോള്‍ വിട്ടുകള എന്നാണ് അവളും പറഞ്ഞത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘കസബ’ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള താന്‍ എടുത്ത ആദ്യ തീരുമാനത്തെ കുറിച്ചാണ് അലന്‍സിയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ആണ് വിളിച്ചത്.

കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും താന്‍ ഞെട്ടി. താന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ‘ഇപ്പഴേ പോണോ, വിട്ടുകളാ’ എന്നാണ് അവള്‍ പറഞ്ഞത്. ഇതിന് ശേഷം അലക്സ് വിളിക്കുമ്പോഴൊക്കെ താന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്സിനോട് പേടിയാണെന്ന് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്നം എന്ന് അലക്സ് പറഞ്ഞു. അങ്ങനെയാണ് കസബയില്‍ എത്തുന്നത് എന്നാണ് അലന്‍സിയര്‍ ഒരു അഭുമഖത്തില്‍ പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 20216ല്‍ പുറത്തിറങ്ങിയ സിനിമയാണ് അലന്‍സിയര്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ