മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി, ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തുറന്നു പറഞ്ഞു: അലന്‍സിയര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് ശരിയാകുമെന്ന് തോന്നിയില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നായിരുന്നു കേട്ടിട്ടുള്ളത്. ഭാര്യയെ വിളിച്ച് ചോദിച്ചപ്പോള്‍ വിട്ടുകള എന്നാണ് അവളും പറഞ്ഞത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘കസബ’ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള താന്‍ എടുത്ത ആദ്യ തീരുമാനത്തെ കുറിച്ചാണ് അലന്‍സിയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ആണ് വിളിച്ചത്.

കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും താന്‍ ഞെട്ടി. താന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ‘ഇപ്പഴേ പോണോ, വിട്ടുകളാ’ എന്നാണ് അവള്‍ പറഞ്ഞത്. ഇതിന് ശേഷം അലക്സ് വിളിക്കുമ്പോഴൊക്കെ താന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്സിനോട് പേടിയാണെന്ന് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്നം എന്ന് അലക്സ് പറഞ്ഞു. അങ്ങനെയാണ് കസബയില്‍ എത്തുന്നത് എന്നാണ് അലന്‍സിയര്‍ ഒരു അഭുമഖത്തില്‍ പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 20216ല്‍ പുറത്തിറങ്ങിയ സിനിമയാണ് അലന്‍സിയര്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു