മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി, ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തുറന്നു പറഞ്ഞു: അലന്‍സിയര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് ശരിയാകുമെന്ന് തോന്നിയില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നായിരുന്നു കേട്ടിട്ടുള്ളത്. ഭാര്യയെ വിളിച്ച് ചോദിച്ചപ്പോള്‍ വിട്ടുകള എന്നാണ് അവളും പറഞ്ഞത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘കസബ’ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള താന്‍ എടുത്ത ആദ്യ തീരുമാനത്തെ കുറിച്ചാണ് അലന്‍സിയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ആണ് വിളിച്ചത്.

കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും താന്‍ ഞെട്ടി. താന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ‘ഇപ്പഴേ പോണോ, വിട്ടുകളാ’ എന്നാണ് അവള്‍ പറഞ്ഞത്. ഇതിന് ശേഷം അലക്സ് വിളിക്കുമ്പോഴൊക്കെ താന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്സിനോട് പേടിയാണെന്ന് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്നം എന്ന് അലക്സ് പറഞ്ഞു. അങ്ങനെയാണ് കസബയില്‍ എത്തുന്നത് എന്നാണ് അലന്‍സിയര്‍ ഒരു അഭുമഖത്തില്‍ പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 20216ല്‍ പുറത്തിറങ്ങിയ സിനിമയാണ് അലന്‍സിയര്‍.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി