ഇതുവരെയുള്ള എല്ലാ കലിപ്പും മൂന്നു തവണ എന്നെ അടിച്ച് ദര്‍ശന തീര്‍ത്തു, പതുക്കെ അടിച്ചാല്‍ മതിയെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു: അഭിഷേക് ജോസഫ്

ഹൃദയം ചിത്രത്തില്‍ കേദാര്‍ നരേഷ് എന്ന കഥാപാത്രമായി എത്തിയ താരമാണ് അഭിഷേക് ജോസഫ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൈയ്യടി നേടിയിരുന്നു. കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ് എന്നാണ് അഭിഷേക് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തമിഴിലൂടെ താന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ അമ്മ പറഞ്ഞിരുന്നു വിനീതിനൊപ്പം ജോലി ചെയ്യണമെന്ന്. അമ്മയുടെ ആഗ്രഹം കൂടിയാണ് ഹൃദയത്തിലൂടെ യാഥാര്‍ത്ഥ്യമായത്. ആറു വര്‍ഷമായി താന്‍ വിനീതേട്ടനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

അമ്മ വിനീതിനൊപ്പം ജോലി ചെയ്യണമെന്ന് പറഞ്ഞപ്പോഴും അത് എങ്ങനെ സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കാന്‍ മൂന്ന് ദിവസമെടുത്തു. നീ ഈ കഥാപാത്രം നന്നായി ചെയ്യുമെന്ന് പറഞ്ഞാണ് വിശാഖ് നായര്‍ തന്നെ വിളിച്ചത്.

വിനീതിനെ കണ്ടത് അവസാനഘട്ട ഓഡിഷനിലാണ്. തന്റെ പേര് വിളിച്ചാണ് വിനീതേട്ടന്‍ സംസാരിച്ചത്. കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ്. കുറച്ചൊരു ഷൈ പേഴ്സണാണ് താന്‍. സിനിമയിലൊക്കെ അഭിനയിച്ച് തുടങ്ങിയതിന് ശേഷമായാണ് ചമ്മലൊക്കെ മാറിയത്.

ദര്‍ശനയെ 10 വര്‍ഷത്തോളമായി അറിയാം. താനായിരുന്നു ദര്‍ശനയുടെ സ്റ്റേജ് പെര്‍ഫോമന്‍സിലെ ആദ്യ നായകന്‍. താന്‍ പ്രാങ്കൊക്കെ ചെയ്യുമായിരുന്നു. ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്. മൂന്ന് തവണ് അടി കിട്ടി.

‘ദര്‍ശനാ, പതുക്കെ അടിച്ചാല്‍ മതി’ എന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല. സിംപിളായ മനുഷ്യനാണ് പ്രണവ് എന്നാണ് അഭിഷേക് പറയുന്നത്. ജനുവരി 21ന് റിലീസ് ചെയ്ത ഹൃദയം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം